Just In
- 7 hrs ago കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- 9 hrs ago ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- 10 hrs ago റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
- 10 hrs ago 69,999 രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തവരുണ്ടോ? വണ്ടി അടുത്തമാസം തരാമെന്ന് കമ്പനി
Don't Miss
- News ആന്ധപ്രദേശ് മുഖ്യമന്ത്രിയുടെ സമ്പത്തില്‍ വന്‍ വര്‍ധന; ജഗന് മോഹന്‍ റെഡ്ഡിയുടെ ആസ്തി എത്രയെന്നറിയുമോ?
- Movies റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
വാഹന രജിസ്ട്രേഷന് വിവരങ്ങള്‍ വിറ്റ് കാശാക്കാന്‍ കേന്ദ്രം
വാഹന രജിസ്ട്രേഷന് വിവരങ്ങള്‍ വില്‍ക്കാനുള്ള പുതിയ നയത്തിന് കേന്ദ്ര അംഗീകാരം. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നിശ്ചിത തുകയടച്ച് രാജ്യത്തെ വാഹന രജിസ്ട്രേഷന് വിവരങ്ങള്‍ നേടാന്‍ ഏറെ വൈകാതെ സാധിക്കും. 'ബല്‍ക്ക് ഡേറ്റ ഷെയറിങ്' എന്നാണ് പുതിയ നയം അറിയപ്പെടുക. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ബല്‍ക്ക് ഡേറ്റ ഷെയറിങ് നയം നടപ്പിലാകുമെന്ന് കേന്ദ്രം അറിയിച്ചു.
നിലവില്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിനാണ് വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ് രേഖകള്‍ ശേഖരിക്കാനും സംരക്ഷിക്കാനും ചുമതല. ഇതുവരെ പൊലീസ്, ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍ തുടങ്ങിയ നിര്‍ദ്ദിഷ്ട ഏജന്‍സികളുമായി മാത്രമെ വാഹന രജിസ്ട്രേഷന് വിവരങ്ങള്‍ മന്ത്രാലയം പങ്കുവെച്ചിരുന്നുള്ളൂ. എന്നാല്‍ ഇനി പതിവ് മാറും.
പുതിയ നയം പ്രകാരം വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് 28 ഓളം വിവരങ്ങള്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ കൈമാറും. വാഹന രജിസ്ട്രേഷന് നമ്പര്‍, ഫൈനാന്‍സിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയ വിവരങ്ങളാണ് ആവശ്യക്കാര്‍ക്ക് നിശ്ചിത തുകയ്ക്ക് കേന്ദ്രം പങ്കുവെയ്ക്കുക. അതേസമയം ബല്‍ക്ക് ഡേറ്റ ഷെയറിങ് നയത്തിന് കീഴില്‍ വാഹന ഉടമകളുടെ പേര് വിവരങ്ങള്‍ സര്‍ക്കാര്‍ പങ്കുവെയ്ക്കില്ല.
Most Read: പുത്തന്‍ പകിട്ടില്‍ 2019 ഫോര്‍ഡ് ഫിഗൊ ഫെയ്സ്ലിഫ്റ്റ് — വീഡിയോ
വാണിജ്യ/വ്യവസായ സംഘടനകള്‍, വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വാഹന രജിസ്ട്രേഷന് വിവരങ്ങള്‍ക്കായി സര്‍ക്കാരിനെ സമീപിക്കാം. വാര്‍ഷികാടിസ്ഥാനത്തില്‍ മൂന്നു കോടി രൂപയാണ് സംഘടനകള്‍ക്കും വ്യക്തികള്‍ക്കും വിവരങ്ങള്‍ ലഭിക്കാന്‍ കെട്ടിവെയ്ക്കേണ്ടത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിരക്ക് കുറയും. വാഹന രജിസ്ട്രേഷന് വിവരങ്ങള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ അടച്ചാല്‍ മതി. എന്നാല്‍ ഗവേഷണ ആവശ്യങ്ങള്‍ക്ക് മാത്രമെ ഈ വിവരങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.
Most Read: ഒരു രാജ്യം ഒരു ഡ്രൈവിംഗ് ലൈസന്‍സ് — പുതിയ ചട്ടം ഒക്ടോബര്‍ മുതല്‍
വാഹന ഉടമയുടെ വ്യക്തി വിവരങ്ങള്‍ പങ്കുവെയ്ക്കില്ലെന്ന് നയത്തില്‍ പറയുമ്പോഴും ഇതേ വിവരങ്ങള്‍ പുറത്തുവരാനുള്ള സാധ്യത സര്‍ക്കാര്‍ തള്ളിക്കള്ളയുന്നില്ല. നിലവില്‍ mParivahan ആപ്പ് മുഖേന അല്ലെങ്കില്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും വാഹനങ്ങളുടെ പ്രാഥമിക വിവരങ്ങള്‍ ആര്‍ക്കും നേടാം. ഇക്കാരണത്താല്‍ വാഹന രജിസ്ട്രേഷന് വിവരങ്ങള്‍ വിലയ്ക്ക് വാങ്ങിയതിന് ശേഷം ബന്ധപ്പെട്ട ഉടമസ്ഥരെ കണ്ടെത്തുക സംഘടനകള്‍ക്കും വ്യക്തകള്‍ക്കും വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്തായാലും ഡേറ്റ അനധികൃതമായി ഉപയോഗിക്കുന്നത് കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ ഐടി നിയമം പ്രകാരം അധികൃതര്‍ കേസെടുക്കും.
Source: Hindustan Times