Just In
- 30 min ago മാരുതി സുസുക്കിയുടെ തലപ്പത്ത് അഴിച്ചുപണി, ശശാങ്ക് ശ്രീവാസ്തയ്ക്ക് പകരം വരുന്നത് ഇദ്ദേഹമോ
- 1 hr ago നെക്സോൺ വരെ നാണിക്കും, ബേസ് വേരിയന്റിൽ പോലും ഏറ്റവും ഡിമാന്റുള്ള ഈ ഫീച്ചർ ചേർത്ത് സോനെറ്റ്
- 2 hrs ago ബെൻസിൻ്റെ ഈ മോഡലിന് എന്താ പ്രത്യേകത... വില അറിയുന്നതിന് മുന്നേ ഇത്രയും ഡിമാൻഡോ
- 2 hrs ago സൗജന്യ യാത്ര സ്ത്രീകള്‍ക്ക് മാത്രം! കെഎസ്ആര്‍ടിസിയില്‍ 4 ലൗബേര്‍ഡ്സിന് വാങ്ങിയ ടിക്കറ്റ് നിരക്ക് അറിയണോ?
Don't Miss
- News 'എന്നേയും ആം ആദ്മിയേയും ഇല്ലാതാക്കുകയാണ് ഇഡിയുടെ ലക്ഷ്യം'; കോടതിയിൽ ഇഡിക്കെതിരെ കെജ്രിവാൾ
- Sports IPL 2024: ടീം ഒന്നാകെ ജയിക്കാന്‍ കളിച്ചു, പക്ഷെ നായകന്! ഹാര്‍ദിക്കിനെ വിമര്‍ശിച്ച് ഇര്ഫാന്
- Travel ചില്ലറ നോക്കി സമയം കളയേണ്ട! യുപിഐ വഴി ഇനി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുക്കാം...
- Movies എനിക്ക് അന്ന് തന്നെ ഏതാണ്ട് കിട്ടിയിരുന്നു, ഇന്ദ്രന്റെയും പൃഥ്വിയുടെയും പ്രണയത്തെക്കുറിച്ച് മല്ലിക
- Lifestyle നിഗൂഢമായ ജീവിതങ്ങള്‍! ലോകം ഇന്നും അറിയാത്ത കാശി നഗരത്തിന്റെ ചില രഹസ്യങ്ങള്‍
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 13-ലേക്ക് മാറ്റി സുപ്രീംകോടതി
രാജ്യത്ത് ബിഎസ് IV വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് വാദം കേള്‍ക്കുന്നത് നീട്ടിയതായി സുപ്രീം കോടതി. 2020 ഓഗസ്റ്റ് 13 -ലേക്കാണ് നീട്ടിയിരിക്കുന്നത്.
ബിഎസ് IV വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കോടതി നൽകിയ ഉത്തരവ് 2020 ജൂലൈ 8 -ന് പിൻവലിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലയളവ് കഴിഞ്ഞ് 10 ദിവസത്തെ സമയമാണ് വിൽപ്പനയ്ക്ക് അനുവദിച്ചത്. എന്നാല്‍ വാഹന ഡീലര്‍മാര്‍ക്ക് ഈ ഉത്തരവ് ദുരുപയോഗം ചെയ്തു എന്ന് മനസ്സിലാക്കിയതോടെ സുപ്രീം കോടതി പിന്‍വലിക്കുകയും ചെയ്തു.
1.05 ലക്ഷം ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാനായിരുന്നു അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ 2.55 ലക്ഷം വണ്ടികള്‍ വിറ്റതായി സുപ്രീംകോടതി പറഞ്ഞു.ഇതോടെയാണ് ഈ ഉത്തരവ് പിന്‍വലിച്ചത്.
MOST READ: C5 എയര്‍ക്രോസ് എസ്യുവിയുടെ ട്രയല്‍ പ്രൊഡക്ഷന്‍ ആരംഭിച്ച് സിട്രണ്‍
വിറ്റുപോകാത്ത 10 ശതമാനം ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാനായിരുന്നു കോടതി അനുമതി നല്‍കിയത്. എന്നിരുന്നാലും, ഓട്ടോമൊബൈല്‍ അസോസിയേഷനുകള്‍ നല്കുന്ന വിവരങ്ങള്‍ കോടതി പരിശോധിക്കുകയും അതിനുശേഷം മാത്രമേ ഉത്തരവ് പുറപ്പെടുവിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്ക്ഡൗണ്‍ സമയത്ത് അമിത വില്‍പ്പന നടന്നത് എങ്ങനെയെന്ന് സുപ്രീം കോടതി അധികാരികളില്‍ നിന്ന് വിശദീകരണം തേടും. മാര്‍ച്ചില്‍ ധാരാളം ബിഎസ് IV വാഹനങ്ങള്‍ വിറ്റഴിച്ചതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
MOST READ: ജീപ്പ് കോമ്പസ് നൈറ്റ് ഈഗിള്‍ എഡിഷന്; മികച്ച അഞ്ച് മാറ്റങ്ങള്‍
നേരത്തെ നല്കിയ വിധി മുതലെടുക്കരുതെന്ന് സുപ്രീംകോടതി വാഹന ഡീലര്‍മാരോട് പറഞ്ഞു. ഉത്തരവില്ലാതെ ഒരു വാഹനവും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
2020 മാര്‍ച്ച് 27 -ന് ഉത്തരവ് പ്രാബല്യത്തില്‍ വന്ന ശേഷം വിറ്റ ബിഎസ് IV വാഹനങ്ങളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഫെഡറേഷന് ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന് (FADA) നിര്‍ദേശം നല്കി.
MOST READ: യൂട്ടിലിറ്റി വാഹനങ്ങൾ ആകർഷകമായ ഫിനാൻസ് ഓഫറുകളുമായി മഹീന്ദ്ര
മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ബിഎസ് IV വാഹനങ്ങള്‍ നിരോധിച്ചത്. 2020 ഏപ്രില്‍ 1 മുതല്‍ ബിഎസ് VI ഇന്ധന മാനദണ്ഡ പ്രകാരമുള്ള വാഹനങ്ങള്‍ മാത്രമേ വില്ക്കാന് സാധിക്കൂ. നഗരങ്ങളില്‍ വായു മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബിഎസ് VI വാഹനങ്ങലിലേക്ക് രാജ്യം കടന്നത്.