Just In
- 3 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 4 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 5 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 6 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
Don't Miss
- News എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പില്‍; പുതിയ പാര്‍ട്ടി 'കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്'
- Lifestyle ഉള്ളി കേടുകൂടാതെ ഫ്രഷ് ആയി കൂടുതല്‍ കാലം സൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
- Sports IPL 2024: 20ാം ഓവര്‍ എന്തുകൊണ്ട് യഷിന് നല്കി? രാഹുല്‍ ധോണിയെ സഹായിച്ചു! തെളിവ് ഇതാ
- Movies അച്ഛന്റെ കൂടെ സംസാരിക്കാനോ പുറത്ത് പോകാനോ അനുവാദമില്ലായിരുന്നു; ബ്രേക്കപ്പിന്റെ സമയത്ത് മരണം; സൗഭാഗ്യ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് ഭയം; ചെന്നൈ പ്ലാന്റ് അടച്ച് ഹ്യുണ്ടായി
കൊവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് ജീവനക്കാരുടെ ആശങ്കകള്‍ക്കിടയിലും കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി, ചെന്നൈ പ്ലാന്റ് അഞ്ച് ദിവസത്തേക്ക് അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു.
കൊവിഡ്-19 മഹാമാരിക്കിടെ തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശനമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എന്നിവയ്ക്കിടയിലാണ് പ്ലാന്റിലെ ഉത്പാദനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് കൊറിയന്‍ കാര്‍ നിര്‍മാതാവ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
തമിഴ്നാട്ടിലെ ലോക്ക്ഡൗണ്‍ മെയ് 31 വരെ ഒരാഴ്ച കൂടി നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നിരുന്നാലും, ചില വ്യവസായങ്ങള്‍ക്ക് സംസ്ഥാനം അനുമതി നല്‍കിയിരുന്നു.
MOST READ: ടിഗുവാൻ ഫെയ്സ്ലിഫ്റ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഫോക്സ്വാഗണ് ഡീലർഷിപ്പുകൾ
ലോക്ക്ഡൗണിനിടയില്‍ ജോലി തുടരാന്‍ വാഹനമേഖല ഉള്‍പ്പെടെ ചില മേഖലകള്‍ക്ക് കര്‍ശന വ്യവസ്ഥകളോടെ അനുമതി നല്‍കിയിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്, പ്രതിദിനം 30,000 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
''തമിഴ്നാട്ടില്‍ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, 2021 മെയ് 25 മുതല്‍ 2021 മെയ് 29 വരെ പ്ലാന്റ് പ്രവര്‍ത്തനങ്ങള്‍ 5 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഹ്യുണ്ടായി മാനേജ്മെന്റ് തീരുമാനിച്ചുവെന്നാണ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
MOST READ: ഇഗ്നിസ് സൂപ്പര്‍ഹീറ്റ്; വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി
കൊറിയന്‍ കാര്‍ നിര്‍മാതാവ് തങ്ങളുടെ ആദ്യ മൂന്ന് നിര എസ്യുവി അല്‍കാസര്‍ അടുത്ത മാസം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന സമയത്താണ് തീരുമാനം. പുതിയ 7 സീറ്റര്‍ എസ്യുവിയുടെ ഉല്പാദനത്തെ ഈ പണിമുടക്ക് ബാധിച്ചേക്കാം.
ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായാണ് തീരുമാനം എടുത്തതെന്ന് ഹ്യുണ്ടായി പറഞ്ഞു. കൊവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗത്തിനിടയില്‍, തൊഴിലാളികളെ ശാക്തീകരിക്കുന്നതിനും പ്രാപ്തമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി കമ്പനി സജീവവും പുരോഗമനപരവുമായ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
MOST READ: കൊവിഡ് പ്രതിസന്ധിയിൽ കൈതാങ്ങായി മിനി ഓട്ടോ ആംബുലൻസ് സേവനവുമായി മലയാളി
കൊവിഡ്-19 കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് ആശങ്കാകുലരായ ജീവനക്കാരില്‍ നിന്ന് നീരസം നേരിട്ടതിനെ തുടര്‍ന്നാണ് നടപടി എന്ന് ഹ്യുണ്ടായി വ്യക്തമാക്കിയിട്ടില്ല.
രണ്ട് ജീവനക്കാര്‍ കൊവിഡിന് കീഴടങ്ങിയതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പ്ലാന്റ് അടച്ചുപൂട്ടാന്‍ മാനേജ്മെന്റ് സമ്മതിച്ചതായി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ എംപ്ലോയീസ് യൂണിയന് പ്രസിഡന്റ് ഇ മുത്തുകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
MOST READ: ID.3 അടിസ്ഥിത പുത്തൻ IDX പെർഫോമെൻസ് ഇലക്ട്രിക് കൺസെപ്റ്റ് അവതിരിപ്പിച്ച് ഫോക്സ്വാഗണ്
കൊവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുമെന്ന ഭയത്താല്‍ മറ്റ് കാര്‍ നിര്‍മ്മാതാക്കളും തങ്ങളുടെ ജീവനക്കാരില്‍ നിന്ന് സമാനമായ നീരസം നേരിടുന്ന സമയത്താണ് ഹ്യുണ്ടായിയുടെ തീരുമാനം.
ചെന്നൈയിലെ റെനോ, നിസാന്‍ പ്ലാന്റുകള്‍, കാര്‍ നിര്‍മ്മാതാക്കള്‍ ഉടന്‍ തന്നെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ പണിമുടക്കുമെന്ന് തൊഴിലാളികള്‍ വ്യക്തമാക്കിയതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്ലാന്റുകളില്‍ സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് അവര്‍ ആരോപിച്ചു. ആരോഗ്യ അടിയന്തിര സാഹചര്യങ്ങളില്‍ നല്കുന്ന തരത്തിലുള്ള മെഡിക്കല്‍ പരിരക്ഷയിലും അവര്‍ സന്തുഷ്ടരല്ലെന്നാണ് ചില ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.