ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിൽ കിയയും പന്തുതട്ടും, ഔദ്യോഗിക വാഹന പങ്കാളിയായി പ്രഖ്യാപനം
ഉടൻ ഇന്ത്യയിൽ നടക്കാനിരിക്കുന്ന 2022 ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിയായി കിയ മോട്ടോർസ്. ടൂർണമെന്റിന്റെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കിയ ഇന്ത്യ ഫിഫയ്ക്ക് തങ്ങളുടെ ശ്രേണിയിലുടനീളമുള്ള 68 വാഹനങ്ങളാണ് വിതരണം ചെയ്തിരിക്കുന്നത്.

2022 ഒക്ടോബർ ഏഴിന് നവി മുംബൈയിലെ DY പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന വാഹന കൈമാറ്റ ചടങ്ങിൽ ഫിഫ ഉദ്യോഗസ്ഥർ കിയ കാറുകൾ ഏറ്റുവാങ്ങി. ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിന്റെ ഔദ്യോഗിക വാഹന പങ്കാളിയാണ് കിയ ഇന്ത്യ.

ദേശീയ ഫുട്ബോൾ ടീമുകൾ, റഫറിമാർ, മാച്ച് ഒഫീഷ്യൽസ്, ഡെലിഗേറ്റുകൾ, മറ്റ് വിഐപികൾ എന്നിവരെ മുഴുവൻ ഇവന്റിലും എത്തിക്കാൻ കിയ വാഹനങ്ങൾ ഫിഫ ഉപയോഗിക്കും. ടൂർണമെന്റിലുടനീളം കിയ ഫിഫയ്ക്ക് 24 മണിക്കൂർ റോഡ് സൈഡ് അസിസ്റ്റൻസും നൽകും.

ഇന്ത്യയിൽ നടക്കുന്ന 2022 ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിന്റെ ഔദ്യോഗിക വാഹന പങ്കാളിയായി സഹകരിക്കുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് കിയ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തേ-ജിൻ പാർക്ക് പറഞ്ഞു. ഇന്ത്യയിൽ ഫുട്ബോളിന്റെ സ്വീകാര്യത വർധിച്ചതോടെ, ഈ കൂട്ടുകെട്ട് ഇരുകൂട്ടർക്കും സഹായകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഫുട്ബോൾ ആരാധകർ ഫിഫ ടൂർണമെന്റുകൾ കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്. കിയയും ഫിഫയും ദീർഘകാല പങ്കാളികളാണെന്നും ഇന്ത്യയിൽ ഈ ഇവന്റിന്റെ ഭാഗമാകുന്നത് ഒരു സമ്പൂർണ പദവിയാണെന്നും തേ-ജിൻ പാർക്ക് പറഞ്ഞു.

സ്‌പോർട്‌സിനോടുള്ള അഭിനിവേശത്തോടെ, എല്ലാവരുടെയും മൊബിലിറ്റി ആവശ്യങ്ങൾ നിറവേറ്റുന്ന ലോകോത്തര ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് അത്തരം ആഗോള ടൂർണമെന്റുകളെ പിന്തുണയ്ക്കാൻ കിയ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദഹം അഭിപ്രായപ്പെട്ടു.

2007 ലെ പങ്കാളിത്തത്തിന്റെ തുടക്കം മുതൽ ഫിഫ ലോകകപ്പ് ഉൾപ്പെടെ നിരവധി പരിപാടികളിൽ കിയ ഫിഫയുടെ ഔദ്യോഗിക സ്പോൺസറാണ്.2022 ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ ഒക്ടോബർ 11 മുതൽ 30 വരെ മത്സരങ്ങളോടെ നടക്കും. നവി മുംബൈ, ഭുവനേശ്വർ, ഗോവ എന്നിവിടങ്ങളിൽ നടക്കും. ബിനാലെ യൂത്ത് ടൂർണമെന്റിന്റെ ഏഴാം പതിപ്പും ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആദ്യ ഫിഫ വനിതാ മത്സരവുമാണ് ഇത്.

കിയയുടെ ഇന്ത്യയിലെ സാന്നിധ്യത്തിലേക്ക് നോക്കിയാൽ നിലവിൽ രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ വാഹന നിർമാണ കമ്പനിയായി ദക്ഷിണ കൊറിയൻ ബ്രാൻഡിന് വളരാൻ സാധിച്ചിട്ടുണ്ട്. 2022 സെപ്റ്റംബറിൽ 25,857 യൂണിറ്റുകളാണ് ബ്രാൻഡ് നിരത്തിലെത്തിച്ചത്.

അതായത് പോയ വർഷം ഇതേസമയത്തേക്കാൾ 79 ശതമാനം വളർച്ച കൈവരിച്ചെന്ന് സാരം. ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചതിനു ശേഷം ബ്രാൻഡിന്റെ എക്കാലത്തെയും ഉയർന്ന വിൽപ്പനയും പോയ മാസമായിരുന്നു. ഇതോടെ, കമ്പനിയുടെ മൂന്നാംപാദ വിൽപ്പനയിൽ 53 ശതമാനം ഉയർച്ച കൈവരിക്കുകയും ചെയ്‌തിട്ടുണ്ട്.

മോഡൽ തിരിച്ചുള്ള വിൽപ്പനയിൽ സെൽറ്റോസ് 11,000 യൂണിറ്റുകൾ നേടിയപ്പോൾ സോനെറ്റ് 9,291 യൂണിറ്റ് വിൽപ്പനയും കാരെൻസ്, കാർണിവൽ എന്നിവ യഥാക്രമം 5,233 യൂണിറ്റുകളും 333 യൂണിറ്റുകളും വിറ്റഴിച്ചു.


Click it and Unblock the Notifications








