Just In
- 33 min ago കുട്ടികളോട് നിങ്ങൾ ഇങ്ങനെ ചെയ്യരുത്, കാറിൽ ഒറ്റയ്ക്ക് ഇരുത്തരുതെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്
- 1 hr ago സ്റ്റെഡി ലൈക്ക് എ വടി! 3 വർഷം തുടർച്ചയായി മികച്ച നേട്ടം; ഇന്ത്യയിൽ മാഗ്നൈറ്റുമായി നാഴികക്കലുകൾ കീഴടക്കി നിസാൻ
- 2 hrs ago ചുവപ്പ് മാത്രമല്ല, 'വെള്ള' കണ്ടാലും കലിപ്പ്! വൈറ്റ് എല്‍ഇഡി ലൈറ്റുള്ള വാഹനങ്ങള്‍ക്ക് പണി കിട്ടും
- 2 hrs ago ആഡംബര കാറിനായി മുടക്കിയത് 1.50 കോടി രൂപ, ചലിക്കുന്ന കൊട്ടാരം സ്വന്തമാക്കി ഹിന്ദി സിനിമയുടെ 'വിക്കി ഡോണർ'
Don't Miss
- News പാലക്കാട് ജില്ലയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്; ഈ 12 ജില്ലക്കാർ ശ്രദ്ധിക്കുക, യെല്ലോ അലേർട്ട്
- Movies ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Lifestyle ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
- Sports IPL 2024: ജയം തുടരാന്‍ ഡല്‍ഹി, കണക്കുവീട്ടാന്‍ ഗുജറാത്ത്; ടോസ് 7 മണിക്ക്
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
പഴയതും യോഗ്യമല്ലാത്തതുമായ വാഹനങ്ങൾ ഒഴിവാക്കാൻ സ്ക്രാപ്പിംഗ് നയം പ്രഖ്യാപിച്ച് കേന്ദ്രം
2021 ബജറ്റിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാഹന സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ.
സ്വകാര്യ വാഹനങ്ങളുടെ കാര്യത്തിൽ 20 വർഷത്തിനുശേഷവും വാണിജ്യ വാഹനങ്ങൾ 15 വർഷത്തിനുശേഷവും ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കുന്ന തീരുമാനമാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ മന്ത്രി അറിയിച്ചത്.
പഴയ വാഹനങ്ങൾ ഒഴിവാക്കുന്നതിനായി സ്വമേധയാ ഉള്ള വാഹന സ്ക്രാപ്പേജ് നയത്തിന്റെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഒരു നയമെന്ന നിലയിൽ വാഹന സ്ക്രാപ്പേജ് നിരവധി രാജ്യങ്ങളിൽ സജീവമാണ്.
മാത്രമല്ല അതിന്റെ ബഹുമുഖ ആനുകൂല്യങ്ങൾ ആവർത്തിച്ച് എടുത്തുകാണിക്കുകയും ചെയ്യുന്നു. ഇത് ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുമെന്ന് നിർമല സീതാരാമൻ അഭിപ്രായപ്പെടുകയും ചെയ്‌തു.
MOST READ: ബജറ്റ് 2021; ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നയ പിന്തുണ ലളിതമാക്കണമെന്ന് ടൊയോട്ട
ഇതുവഴി വാഹന മലിനീകരണവും എണ്ണ ഇറക്കുമതി ബില്ലുകളും കുറയ്ക്കും. പുതിയ സ്ക്രാപ്പേജ് നയം വാഹന വ്യവസായത്തെ കൂടുതൽ ചലനാത്മകമാക്കാനും ഉത്പാദനചെലവ് കുറയ്ക്കാനും സഹായിക്കുമെന്നുമാണ് വിലയിരുത്തൽ.
ഹൈബ്രിഡ് വാഹനങ്ങൾ, സിഎൻജി, എൽപിജി, എഥനോൾ തുടങ്ങിയ ഇതര ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഇതിൽ നിന്ന് ഒഴിവാക്കപ്പെടും എന്ന കാര്യവും ശ്രദ്ധേയമാണ്.
MOST READ: ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായി ടൊയോട്ട; മലർത്തിയടിച്ചത് ഫോക്‌സ്‌വാഗനെ
പെട്രോൾ പവർ ഡീസൽ പവർ വാഹനങ്ങളെ അപേക്ഷിച്ച് വൈദ്യുതീകരിച്ച കാറുകൾക്ക് മലിനീകരണ തോത് വളരെ കുറവായതിനാലാണ് ഈ തീരുമാനം എന്നത് ശ്രദ്ധേയമാണ്. പഴയ വാഹനങ്ങൾക്ക് മലിനീകരണ നികുതി എന്നും അറിയപ്പെടുന്ന 'ഗ്രീൻടാക്‌സ്' പിരിച്ചെടുക്കാനുള്ള നിർദേശത്തിന് നിതിൻ ഗഡ്ക്കരി അടുത്തിടെ അംഗീകാരം നൽകിയിരുന്നു.
പഴയ വാഹനങ്ങൾ ഉപയോഗിക്കാതിരിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയാണ് നികുതി ഏർപ്പെടുത്തിയതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ, മാർഗനിർദേശങ്ങൾ സംസ്ഥാനങ്ങളുടെ പരിഗണനയ്ക്ക് വിട്ടിരിക്കുന്നതിനാൽ ഹരിത നികുതിക്കായി നടപ്പിലാക്കുന്ന ഔദ്യോഗിക സർക്കാർ നയം ഉടൻ പ്രാബല്യത്തിൽ വരില്ല.
MOST READ: ടാറ്റ സഫാരിയുടെ ആമുഖ വില 14.99 ലക്ഷം രൂപ; സാധ്യതകൾ ഇങ്ങനെ
ഇത്തരം വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കുന്ന സമയത്ത് എട്ട് വർഷത്തിൽ കൂടുതൽ പഴക്കമുള്ള മോഡലുകൾക്ക് റോഡ് നികുതിയുടെ 10 ശതമാനത്തിനും 25 ശതമാനത്തിനും ഇടയിലായിരിക്കും നികുതി തുക മുടക്കേണ്ടി വരിക.