റോഡുകളിൽ നിന്ന് ജനങ്ങളെ അകറ്റി നിർത്താൻ പുതുവഴികളുമായി തമിഴ്നാട് പൊലീസ്
കൊവിഡ്-19 -ന്റെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടുന്നതിനാൽ പൊതുജനങ്ങളെ റോഡുകളിൽ നിന്ന് അകറ്റി നിർത്താൻ പുതിയ മാർഗങ്ങൾ കൊണ്ടുവരാൻ പൊലീസ് അധികൃതർ ശ്രമിക്കുന്നു.

ഇത്തരത്തിലുള്ള പുതിയ ശ്രമങ്ങളുടെ ഭാഗമായിട്ട് തമിഴ്‌നാട് പൊലീസ് നമ്പർ പ്ലേറ്റുകളിൽ കളർ കോഡിംഗ് പെയിന്റ് നൽകുന്നു.

റോഡിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും ഡൽഹിയിൽ ഏർപ്പെടുത്തിയ വിചിത്രമായ ഒറ്റ-ഇരട്ട സംഖ്യാ നിയമത്തിന് സമാനമാണ് ഈ സംരംഭം.
MOST READ: കൊവിഡ്-19; പ്രവർത്തനങ്ങൾ സാവധാനം പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യൻ വാഹന വിപണി

ഒറ്റ-ഇരട്ട നിയമത്തിൽ ഒരു ദിവസം നമ്പർ പ്ലേറ്റിൽ ഒറ്റയക്ക സംഖ്യ വരുന്ന വാഹനങ്ങൾക്ക് നിരത്തിൽ ഇറങ്ങാം എങ്കിൽ പിറ്റേന്ന് ഇരട്ട അക്ക സംഖ്യ വരുന്ന വാഹനങ്ങൾക്ക് റോഡ് ഉപയോഗിക്കാം.

അതുപോലെ തന്നെ ഒരു പ്രത്യേക ദിവസം പ്രത്യേക നിറമുള്ള വാഹനങ്ങൾക്ക് മാത്രം അനുവദിക്കുന്ന പുതിയ നിയമം ഉടൻ സംസ്ഥാനത്ത് നടപ്പാക്കും.
MOST READ: മാറ്റങ്ങളുമായി ടൊയോട്ട ഹാരിയർ ക്രോസ്ഓവർ എസ്‌യുവി വിപണിയിൽ

ഉദാഹരണത്തിന്, ഒന്നാം ദിവസം പൊലീസ് ഒരു വാഹനത്തിന്റെ നമ്പർ പ്ലേറ്റിന്റെ അരികിൽ ചുവപ്പ് നിറം നൽകും. രണ്ടാം ദിവസം മറ്റൊരു വാഹനത്തിൽ മഞ്ഞ നിറം വരയ്ക്കും

ക്രമേണ, ഒരോ ദിവസവും ഒരു പ്രത്യേക നിറം അനുവദിക്കും. അന്നേ ദിവസങ്ങളിൽ അതതു നിറം നമ്പർ പ്ലേറ്റുകളിൽ പതിപ്പിച്ച വാഹനങ്ങൾക്ക് മാത്രമേ റോഡിൽ ഇറങ്ങാനാവൂ.
MOST READ: ഗ്രാന്‍ഡ് i10 നിയോസ് സിഎന്‍ജി അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.62 ലക്ഷം രൂപ
കളർ സ്കീം ലംഘിക്കുന്ന ആളുകളുടെ വാഹനങ്ങൾ പൊലീസ് പിടിച്ചെടുക്കും. നിലവിൽ സേലം ജില്ലയിൽ മാത്രമാണ് ഈ സംരംഭം നടപ്പാക്കുന്നത്.

രാജ്യത്ത് കൊവിഡ് പോസിറ്റീവ് എന്ന് കണ്ടെത്തിയ കേസുകളുടെ എണ്ണം 10,000 -ത്തിനടുത്ത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആകെ 856 പേർ രോഗമുക്തി നേടിയപ്പോൾ മരണസംഖ്യ 308 ആയി ഉയർന്നു.
MOST READ: കൊറോണ വ്യാപനം തടയുന്നതിന് എട്ട് കോടി രൂപ ധനസഹായം നൽകി ഓല

ഇതുവരെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 1985 രോഗികളാണ് നിലവിൽ ഇവിടെയുള്ളത്. സംസ്ഥാനത്ത് 149 പേർ രോഗം ബാധിച്ചു മരണമടഞ്ഞു, 217 പേർ രോഗമുക്തി പ്രാപിച്ചു.
Image Courtesy: Polimer News/YouTube


Click it and Unblock the Notifications








