Just In
- 49 min ago ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- 1 hr ago ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്യുവി
- 4 hrs ago കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- 16 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
Don't Miss
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Movies വീണ്ടും വിളിച്ചാല്‍ വരില്ലേ? അന്ന് ലാല്‍ ചോദിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയെത്തുന്നു ലാലിനൊപ്പം
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Lifestyle വൃത്തിയുള്ള തലയോട്ടി, മുടി വളര്‍ച്ച ഉറപ്പ്; ഈ നാച്ചുറല്‍ സ്ക്രബ് നല്‍കും ഗുണം
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
ബിന്‍ ലാദന്റെ ചിത്രവും പേരും പതിച്ച കാര്‍ കൊല്ലത്ത് പിടിയില്‍
ഒസാമ ബിന്‍ലാദന്റെ ചിത്രവും പേരും പതിച്ച കാര്‍ കൊല്ലത്ത് പിടിയില്‍. പശ്ചിമ ബംഗാള്‍ രജിസ്ട്രേഷനുള്ള ഹോണ്ട അക്കോര്‍ഡാണ് ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ ബൂട്ടില്‍ അല്‍ഖ്വയ്ദ തലവനായിരുന്ന ബിന്‍ ലാദന്റെ ചിത്രവും പിറകിലെ വിന്‍ഡ്ഷീല്‍ഡില്‍ 'ബിന്‍ ലാദന്' എന്ന പേരും ഉടമ പതിപ്പിച്ചിട്ടുണ്ടായിരുന്നു.
ശ്രീലങ്കയില്‍ നടന്ന സ്ഫോടന പരമ്പരയെ തുടര്‍ന്ന് കേരളത്തില്‍ സുരക്ഷ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് ബിന്‍ ലാദന്റെ ചിത്രമുള്ള ഹോണ്ട അക്കോര്‍ഡ് പിടിയിലായത്. ബംഗാള്‍ രജിസ്ട്രേഷനുള്ള കാറിന്റെ ഉടമസ്ഥന് കൊല്ലം പള്ളിമുക്ക് സ്വദേശിയാണ്. ഒരുവര്‍ഷം മുമ്പാണ് പശ്ചിമ ബംഗാള്‍ രജിസ്ട്രേഷനുള്ള ഹോണ്ട അക്കോര്‍ഡ് കാര്‍ ഇദ്ദേഹം വാങ്ങിയത്.
എന്നാല്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം ഇതുവരെ മാറ്റിയിട്ടില്ലെന്ന് പരിശോധനയില്‍ പൊലീസ് കണ്ടെത്തി. ആറു മാസം വരെ മാത്രമേ അന്യസംസ്ഥാനത്തുനിന്നും വാങ്ങുന്ന വാഹനങ്ങള്‍ രജിസ്ട്രേഷന് മാറ്റാതെ ഓടാന്‍ അനുവാദമുള്ളൂ. കാറുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസും കേന്ദ്ര രഹസ്യാന്വേഷണം വിഭാഗവും അന്വേഷണം ആരംഭിച്ചു.
Most Read: ഇന്ത്യന്‍ രംഗപ്രവേശത്തിന് സിട്രണ്‍ തയ്യാര്‍, പുതിയ എയര്‍ക്രോസിന്റെ പരസ്യങ്ങള്‍ പുറത്ത്
സംസ്ഥാനത്ത് ഭീകരാകമ്രണ സാധ്യതയുള്ള പശ്ചാത്തലത്തില്‍ ഒസാമ ബിന്‍ ലാദന്റെ ചിത്രം പതിച്ച കാര്‍ നഗരത്തില്‍ ഓടിയ സംഭവം ഏറെ ഗൗരവത്തോടെയാണ് പൊലീസും കേന്ദ്ര അന്വേഷണ വിഭാഗങ്ങളും കാണുന്നത്. ദില്ലിയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ പത്തുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ കാറുകള്‍ നിരോധിച്ചതോടെ വില കൂടിയ വലിയ കാറുകള്‍ ചെറിയ വിലയ്ക്കാണ് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ലഭ്യമാവുന്നത്.
കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം കാറുകള്‍ക്ക് ആവശ്യക്കാര്‍ ഏറിവരികയാണുതാനും. എന്നാല്‍ കൃത്യമായ രേഖകള്‍ പലപ്പോഴും ഇത്തരം വാഹനങ്ങള്ക്കുണ്ടാവാറില്ല. നിലവില്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം വില്ക്കുന്നയാള് മാറ്റണമെന്നാണ് സംസ്ഥാനത്തെ ചട്ടം.
Most Read: ഡീസല്‍ കാര്‍ വില്‍പ്പന നിര്‍ത്താന്‍ ഫോര്‍ഡിനെ കിട്ടില്ല, കാരണമിതാണ്
അതായത് രജിസ്ട്രേഷന് മാറ്റാന്‍ വാഹനം വില്ക്കുന്നയാള് മുന്‍കൈയ്യെടുക്കണം. ഉപയോഗിച്ച വാഹനങ്ങള്‍ വില്ക്കുമ്പോള് വാങ്ങുന്ന വ്യക്തി ആര്‍സി ബുക്കില്‍ ഉടമസ്ഥാവകാശം മാറ്റാത്തതുമായി ബന്ധപ്പെട്ട് ഒട്ടനവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് പുതിയ തീരുമാനം.
Source: Manorama Online