Just In
- 1 hr ago കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- 14 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- 15 hrs ago അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- 16 hrs ago അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
Don't Miss
- Sports T20 World Cup 2024: ആരേയും ഭയമില്ല, അടിച്ചുതകര്‍ക്കും; അഷുതോഷ് ടി20 ലോകകപ്പ് ടീമില്‍ വേണോ?
- Movies ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ
- News സ്വര്‍ണം റോക്കറ്റ് പോലെ കുതിച്ചു; തകര്‍ന്ന് വിപണി... അപ്രതീക്ഷിത മാറ്റം, പവന് വില അറിയാം
- Lifestyle കാത്തിരുന്നൊരു കാമുകിയെ കിട്ടിയോ; കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 8 കാര്യം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
- Finance ഹൃദയം തകർത്ത് ഓഹരി വിപണി, ഇന്നും ഇടിവോടെ തുടക്കം, നാല് ദിവസത്തെ നഷ്ടം 9 ലക്ഷം കോടി
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം
ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റില്ലാത്ത പുതിയ വാഹനങ്ങള്‍ക്ക് എതിരെ ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കും. വാഹന നിര്‍മ്മാതാക്കള്‍ക്കും ഡീലര്ഷിപ്പുകള്ക്കുമാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് സൗജന്യമായി ഘടിപ്പിച്ചു നല്‍കേണ്ട ചുമതല.
പുതിയ വാഹനത്തിന് രജിസ്ട്രേഷന് നമ്പര്‍ ലഭിച്ചതിന് ശേഷം അതിസുരക്ഷാ നമ്പര്‍ പ്ലേറ്റിനായി ഉടമ ഡീലര്‍ഷിപ്പിനെ ബന്ധപ്പെടണം. എല്ലാ വാഹനങ്ങള്‍ക്കും സമയബന്ധിതമായി പുതിയ പ്ലേറ്റ് ഘടിപ്പിച്ച് നല്‍കണമെന്ന് ഡീലര്‍ഷിപ്പുകളോട് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നമ്പര്‍ പ്ലേറ്റിലെ കൃത്രിമം തടയാന്‍ പുതിയ സംവിധാനത്തിന് കഴിയും.
അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഒരിക്കല്‍ ഘടിപ്പിച്ചാല്‍ പിന്നീട് അഴിച്ചുമാറ്റുക സാധ്യമല്ല. സാധരണ നമ്പര്‍ പ്ലേറ്റുകള്‍ സ്ക്രൂ മുഖേനയാണ് ഘടിപ്പിക്കാറ്. എന്നാല്‍ പുതിയ പ്ലേറ്റുകള്‍ റിവെറ്റ് തറിപ്പിച്ച് വാഹനത്തില്‍ പിടിപ്പിക്കപ്പെടും. അലൂമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയിലാണ് നമ്പര്‍ പ്ലേറ്റില്‍ അക്കങ്ങള്‍ പതിക്കുന്നത്.
രജിസ്ട്രേഷന് നമ്പര്‍, ലേസര്‍ വിദ്യയാല്‍ പതിപ്പിച്ച പത്തക്ക സ്ഥിര നമ്പര്‍, എഞ്ചിന് നമ്പര്‍, ഷാസി നമ്പര്‍ തുടങ്ങിയ വിവരങ്ങളും അതിസുരക്ഷാ നമ്പര്‍ പ്ലേറ്റില്‍ ഒരുങ്ങണം. നമ്പര്‍ പ്ലേറ്റുകള്‍ക്ക് ഏകീകൃത സ്വഭാവം കൊണ്ടുവരാന്‍ പുതിയ പരിഷ്കാരത്തിലൂടെ സാധിക്കും.
Most Read: വരിവരിയായി ടെസ്ല കാറുകള്‍ ഇന്ത്യയിലേക്ക്, മോഡല്‍ എസും ഇങ്ങെത്തി
അതിസുരക്ഷാ നമ്പര്‍ പ്ലേറ്റിന്റെ ഭാഗമായി വാഹനത്തിന്റെ മുന്‍ വിന്‍ഡ്ഷീല്‍ഡിലും പ്രത്യേക സ്റ്റിക്കര്‍ പതിപ്പിക്കേണ്ടതായുണ്ട്. വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം ഏതെന്നറിയാനുള്ള കളര്‍ കോഡ്, വാഹനത്തിന്റെ ഉത്പാദന തീയ്യതി, പത്തക്ക സ്ഥിര നമ്പര്‍, എഞ്ചിന് നമ്പര്‍, ഷാസി നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സ്റ്റിക്കറില്‍ രേഖപ്പെടുത്തണം. പതിനഞ്ച് വര്‍ഷമാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളുടെ ഗ്യാരന്റി.
നിലവില്‍ പഴയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമല്ല. പൊതു, സ്വകാര്യ, വൈദ്യുത വാഹനങ്ങള്‍ക്ക് ഇപ്പോഴുള്ള നമ്പര്‍ പ്ലേറ്റ് തന്നെ തുടരാം. എന്നാല്‍ പഴയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് വേണമെന്ന് താത്പര്യമുള്ളവര്‍ക്ക് ഘടിപ്പിക്കാം. അഞ്ഞൂറു രൂപയോളമാണ് പഴയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാനുള്ള ചിലവ്.
2001 -ലാണ് കേന്ദ്രസര്‍ക്കാര്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റിനായി മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. എന്നാല്‍ നിയമം നടപ്പാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് 2010 -ല്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കണമെന്ന് സുപ്രീം കോടതി വിധിക്കുകയുണ്ടായി.
Most Read: 'വെന്യു', പുതിയ എസ്യുവിക്ക് ഹ്യുണ്ടായി പേരിട്ടു — നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍
ദില്ലി, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, അസം, മധ്യപ്രദേശ് തുടങ്ങി രാജ്യത്തെ ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് സംവിധാനം ഇപ്പോള്‍ നിലവിലുള്ളത്.