വുഹാനില്‍ സ്ഥിതിഗതികള്‍ ശാന്തം; പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ഹോണ്ട
ലോകത്ത് വലിയ ആഘതമാണ് കൊവിഡ്-19 സൃഷ്ടിച്ചത്. കൊവിഡ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിലവില്‍ സ്ഥിതിഗതികള്‍ പഴയപടി ആയെന്നാണ് റിപ്പോര്‍ട്ട്.

ജനജീവിതം പഴയ അവസ്ഥയിലേക്ക് തിരിച്ചുവന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 73 ദിവസത്തിനു ശേഷമാണ് ലോക്ക്ഡൗണ്‍ പിന്‍വലിച്ചത്. ഇപ്പോള്‍ ആളുകള്‍ പഴയപടി ജോലിക്കായി പോകാനും തുടങ്ങി.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന വാഹന നിര്‍മ്മാതാക്കളായ ഹോണ്ട തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചുവെന്ന സന്തോഷ വാര്‍ത്തയും വാഹന വിപണിക്ക് ഉണര്‍വ് നല്‍കുന്നതാണ്.
MOST READ: ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

ലോകമെമ്പാടും വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ലോക്കഡൗണ്‍ പിന്‍വലിച്ച് ജനജീവിതം സാധാരണ നിലയിലേക്ക് മാറിയതോടെയാണ് ഹോണ്ട പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്.

ലോക്ക്ഡൗണ്‍ പിന്‍വലിച്ചിട്ടുണ്ടെങ്കിലും സുരക്ഷാ മുന്‍കരുതലോടെയാണ് തെഴിലാളികള്‍ ജോലിക്ക് എത്തുന്നത്. പ്ലാന്റില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഓരോ ജീവക്കാരന്റെയും ശരീര താപനില പരിശോധിക്കും.
MOST READ: കിക്ക്‌സ്, മാഗ്‌നൈറ്റ് മോഡലുകളെ ചലിപ്പിക്കാന്‍ ടര്‍ബോ എഞ്ചിനുമായി നിസാന്‍

മാത്രമല്ല ജോലിസമയത് തൊഴിലാളികള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കുംവിധമാണ് പുനക്രമീകരണം നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി അവസാനത്തോടെയാണ് ഹോണ്ടയുടെ ഇവിടുത്തെ പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നത്.

12,000 തൊഴിലാളികളിലാണ് ഇവിടെ ഉള്ളത്. ഇതില്‍ 98 ശതമാനം പേരും ഇപ്പോള്‍ തിരിച്ചെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഷ്ടപ്പെട്ട ഉല്‍പാദനത്തിനായി ഓവര്‍ടൈം ഉപാധി ഉപയോഗിക്കാനാണ് പദ്ധതി.

വുഹാനിലെ പ്ലാന്റില്‍ 800,000 കാറുകള്‍ ആണ് കഴിഞ്ഞ വര്‍ഷം ഹോണ്ട നിര്‍മിച്ചത്. 8 മണിക്കൂറുള്ള സ്ഥിരം പ്രവര്‍ത്തി സമയം കൂടാതെ 1.5 മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്തു ദിവസവും 1,060 കാറുകളുടെ നിര്‍മാണം എന്നുള്ളത് 1,237 ആക്കി ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി.

ഇന്ത്യയിലും സ്ഥിതി ഓരോ ദിവസവും മോശമായിരിക്കുകയാണ്. വിവിധ നിര്‍മ്മാതാക്കള്‍ സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. ലോക്ക്ഡൗണിന്റെ ഭാഗമായി വലിയ പ്രതിസന്ധിയാണ് ഈ മോഖലയില്‍ ഉണ്ടായിരിക്കുന്നത്.
MOST READ: കിയ സെൽറ്റോസ് ഇലക്‌ട്രിക് ഈ വർഷം തന്നെ എത്തും, ആദ്യം ചൈനയിൽ

നേരത്തെ ലോഗയിലും തിരുത്തലുകള്‍ വരുത്തി നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു. വൈറസ് വ്യാപനത്തിനെതിരെ ചെയ്യാവുന്ന ഏറ്റവും വലിയ പ്രതിരോധം സാമൂഹിക അകലം പാലിക്കലാണ്. മറ്റുള്ള വ്യക്തികളുമായി കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കുക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞിട്ടുണ്ട്.

ഇതിലാണ് ഇപ്പോള്‍ ഹ്യുണ്ടായി വ്യത്യസ്തമായ പ്രവര്‍ത്തിയുമായി രംഗത്തെത്തിയിരിക്കുന്നത്. ചെരിഞ്ഞ H ഇംഗ്ലീഷ് അക്ഷരവും ചുറ്റും ഓവല്‍ അരിതിയിലുള്ള ഒരു വട്ടവും. രണ്ട് വ്യക്തികള്‍ തമ്മില്‍ കൈകൊടുക്കുന്ന മറ്റൊരു പ്രതീകാത്മക ചിത്രം കൂടിയാണ് ലോഗോ കാഴ്ചവെക്കുന്നത്.

എന്നാല്‍ ഈ ലോഗോയില്‍ ഇപ്പോള്‍ ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ് കമ്പനി. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ് ഷെയ്ക്കിന് പകരം എല്‍ബോ ഷെയ്ക്കിലാണ് ഡിസൈന്‍ ചെതിരിക്കുന്നത്. അതോടൊപ്പം തന്നെ കൈ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കഴുകുന്നതിന്റെ ആവശ്യകതയും കമ്പനി ലോഗോയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications








