സബ്‌സ്‌ക്രിപ്‌ഷൻ, ലീസിംഗ് പദ്ധതികൾ അവതരിപ്പിക്കാൻ തയാറെടുത്ത് കിയ ഇന്ത്യ
ആഗോളതലത്തിൽ അടുത്തിടെ പരിചയപ്പെടുത്തിയ പുതിയ ലോഗോ ഇന്ത്യൻ വിപണിയിലേക്കും എത്തിച്ചിരിക്കുകയാണ് കിയ മോട്ടോർസ്. ലോഗോയ്ക്കൊപ്പം കിയ ഇന്ത്യ എന്ന് പേരും മാറ്റി ബ്രാൻഡ്.

പുതിയ ലോഗോയിലേക്ക് പരിഷ്ക്കരിച്ച സോനെറ്റിനെയും സെൽറ്റോസിനെയും അടുത്ത മാസം പുറത്തിറക്കുമെന്ന് കിയ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം തങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി സബ്‌സ്‌ക്രിപ്‌ഷൻ, ലീസ് പ്രോഗ്രാം ഓപ്ഷൻ അവതരിപ്പിക്കാനും കിയ ഇന്ത്യ ശ്രമിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.

നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ കാർ ഉടമസ്ഥതയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനെക്കുറിച്ച് പുതിയ കാർ വാങ്ങുന്നവർ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
MOST READ: ടാറ്റ HBX എതിരാളിയുമായി സിട്രണ്‍; പരീക്ഷണയോട്ടം നടത്തി CC21

അത്തരമൊരു സാഹചര്യത്തിൽ ലീസിംഗ് അല്ലെങ്കിൽ സബ്സ്ക്രിപ്ഷൻ സേവനങ്ങൾ മികച്ച മൂല്യമാണ് വാഗ്‌ദാനം ചെയ്യുന്നത്. സബ്സ്ക്രിപ്ഷൻ സേവനങ്ങൾ ആരംഭിക്കുന്നതിനുമുമ്പ് വരാനിരിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് അഭിപ്രായം തേടുമെന്നും ബ്രാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ ദക്ഷിണ കൊറിയൻ ബ്രാൻഡും തങ്ങളുടെ ഉൽപ്പന്നങ്ങൾക്കായുള്ള കാത്തിരിപ്പ് കാലാവധി കുറയ്ക്കുന്നതിനായി ഉത്‌പാദന ക്ഷമത വർധിപ്പിക്കുന്നതിലാണ് ശ്രദ്ധചെലുത്തിയിരിക്കുന്നത്.
MOST READ: കൊവിഡ് പ്രതിസന്ധി; ഓക്സിജൻ ക്ഷാമത്തിന് ചെറു ആശ്വാസമായി മാരുതി

പുത്തൻ ലോഗോ പുറത്തിറക്കിയതിന് പിന്നാലെ കിയ ഇന്ത്യ രാജ്യത്ത് തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് കൊറിയൻ ബ്രാൻഡ് എന്നതും ശ്രദ്ധേയമാണ്.

നിലവിലെ 300-ൽ നിന്നും ടച്ച് പോയിന്റുകളുടെ എണ്ണം ഈ വർഷം അവസാനത്തോടെ 350-ആയി വികസിപ്പിക്കാനാണ് കിയ ഇന്ത്യ തയാറെടുക്കുന്നത്. ഇന്ത്യയിലെ കിയയുടെ ശ്രേണിയിൽ മൊത്തം മൂന്ന് കാറുകളാണുള്ളത്.
MOST READ: സ്ട്രീറ്റ് റേസർ ലുക്കിൽ പരിഷ്കരിച്ച മാരുതി ബലേനോ

അതായത് സോനെറ്റ്, സെൽറ്റോസ്, കാർണിവൽ. ഇവിയിലെല്ലാം സബ്‌സ്‌ക്രിപ്‌ഷൻ, ലീസ് പ്രോഗ്രാം ഓപ്ഷൻ അവതരിപ്പിക്കാനാണ് സാധ്യത. കൂടാതെ അടുത്ത വർഷം ആരംഭത്തിൽ തന്നെ പുതിയൊരു മോഡലിനെ കൂടി കമ്പനി നിരയിലേക്ക് ചേർക്കും.

കിയ ഇന്ത്യയുടെ ഏറ്റവും താങ്ങാവുന്ന വിലയുള്ള സോനെറ്റിന് 6.79 ലക്ഷം രൂപയുടെ പ്രാരംഭ വിലയാണുള്ളത്. കോംപാക്‌ട് എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റുകൾക്കായി 13.20 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടിയും വരും.


Click it and Unblock the Notifications








