Just In
- 10 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 12 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 13 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 13 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
Don't Miss
- Sports T20 World Cup 2024: റിഷഭല്ല, ടീമില്‍ വേണ്ടത് സഞ്ജു തന്നെ! കാരണം പറഞ്ഞ് മഞ്ജരേക്കര്‍
- Movies അമ്മൂമ്മ ഒരുപാട് സ്ട്രഗിൾ ചെയ്തു; അമ്മ ഇന്ന് അതേ ലൈഫ് സ്റ്റെെലിലാണ്; എന്റെ ആവശ്യം വരാറില്ല; സൗഭാഗ്യ
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
Chevrolet ഇവിടെ തന്നെയുണ്ട്! 170 ടച്ച് പോയിന്റുകളുമായി വിൽപ്പനാനന്തര സേവനങ്ങൾ തുടരും
ചൈന കഴിഞ്ഞാൽ ലോകത്തിലെ വാഹന വിപണി ഉറ്റുനോക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. പ്രമുഖ ബ്രാൻഡുകളെല്ലാം ഇന്ന് ഇന്ത്യൻ വിപണിയിൽ സാന്നിധ്യമറിയിച്ചപ്പോൾ പാതിവഴിയിൽ കാലിടറിപ്പോയ ഒട്ടേറെ വാഹന കമ്പനികൾ നമ്മുടെ രാജ്യത്തുണ്ടായിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഫോർഡും ജനറൽ മോട്ടോർസിന്റെ ഷെവഡലെയുമെല്ലാം.
ഒരു കാലത്ത് ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കാര്‍ മോഡല്‍ ജനറല്‍ മോട്ടോർസിന്റെ ഷെവര്‍ലെ ബീറ്റായിരുന്നു. ഷെവർലെ ബീറ്റ്, എൻജോയ്, ടവേര, ക്രൂസ്, സെയിൽ തുടങ്ങിയ വാഹനങ്ങളുപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് ഷെവർലെ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങുന്നുവെന്ന വാർത്ത 2017-ൽ പുറത്തുവിട്ടത്.
2018 ജനുവരി മുതല്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോര്‍സ് ഇന്ത്യയിലെ വില്‍പന പൂര്‍ണമായും നിര്‍ത്തുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. 20 വര്‍ഷം നീണ്ട പ്രവർത്തനത്തിനാണ് കമ്പനി അന്ന് തീരശീലയിട്ടത്. സൗത്ത് ആഫ്രിക്കയിലെയും ഇന്ത്യയിലെയും വിൽപ്പന നിർത്തി സുരക്ഷിതമാകാനായിരുന്നു അന്നത്തെ കമ്പനിയുടെ തീരുമാനം.
നിർമാണവും വിൽപ്പനയും അവസാനിപ്പിക്കുകയാണെങ്കിലും വിൽപ്പനാനന്തര സേവനങ്ങൾ വാഗ്‌ദാനം ചെയ്യുമെന്ന് അന്നേ ഷെവർലെ വ്യക്തമാക്കിയിരുന്നു. ഷെവർലെ ഇന്ത്യയിൽ വാഹന വിൽപ്പന നിർത്തിയിട്ട് അഞ്ച് വർഷമായി. അമേരിക്കൻ ബ്രാൻഡ് പാർട്‌സുകളുടെ ലഭ്യതയും വിൽപ്പനാനന്തര സേവനവും പിന്തുണയും ഇതുവരെ ഒരു കോട്ടവും കൂടാതെയാണ് നൽകി വന്നിരുന്നത്.
കമ്പനി പറയുന്നതനുസരിച്ച് ഉപഭോക്താക്കൾക്ക് ജെനുവിൻ പാർട്‍സുകൾ ലഭ്യമാക്കുന്നതിന് ഒരു സർവീസ് ശൃംഖല, പരിശീലന കേന്ദ്രം, പൂർണമായ വെയർഹൗസിംഗ്, ലോജിസ്റ്റിക് പ്രവർത്തനങ്ങൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്നതിനായി ഒരു സമർപ്പിത ഷെവർലെ ടീമിനാണ് പൂർണ ഉത്തരവാദിത്തം നൽകിയിരിക്കുന്നത്.
2024 വരെയും അതിനുശേഷവും ഇത് തുടരുമെന്ന സന്തോഷകരമായ വാർത്തയാണ് കമ്പനിയിൽ നിന്നുമുള്ള ഔദ്യോഗിക സ്ഥിരീകരണം. 170 ഉപഭോക്തൃ ടച്ച് പോയിന്റുകളിലായി വ്യാപിച്ചുകിടക്കുന്ന അടുത്തുള്ള ഷെവർലെ അംഗീകൃത സേവന പ്രവർത്തന കേന്ദ്രത്തിൽ ഉപഭോക്താക്കൾക്ക് അവരുടെ വാഹനങ്ങൾ പരിശോധിക്കാമെന്ന് ഷെവർലെ അറിയിച്ചു.
ബാറ്ററികൾ, ലൂബ് മുതലായവ ഉൾപ്പെടെയുള്ള യഥാർഥ ഷെവർലെ പാർട്‌സുകൾ ഈ സ്ഥലങ്ങളിലെ കൗണ്ടറിൽ നിന്ന് വാങ്ങാം. എസിഡെൽകോയ്‌ക്കൊപ്പം ജിഎം ഇന്ത്യയിൽ അതിന്റെ വിൽപ്പനാനന്തര സാന്നിധ്യം വിപുലീകരിക്കുകയാണ്. കൂടാതെ എല്ലാ വാഹനങ്ങൾക്കും ബാറ്ററികൾ, ലൂബ്, മറ്റ് പാർട്‌സുകൾ എന്നിവ ഉൾപ്പെടെയുള്ളവ ഇതിലൂടെ ഉറപ്പുവരുത്തുകയും ചെയ്യും.
MOST READ: Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ
ഷെവർലെ പറയുന്നതു പ്രകാരം ഓപ്പൺ റീകോൾ കാമ്പെയ്‌നുകൾക്കായി ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഷെവർലെ അംഗീകൃത സേവന പ്രവർത്തനങ്ങളിൽ സൗജന്യമായി വാഹനങ്ങൾ പരിശോധിക്കാവുന്നതാണ്. ഇതിൽ ക്രൂസിന്റെ Takata എയർബാഗ് സുരക്ഷാ തിരിച്ചുവിളിയും ഉൾപ്പെടുന്നു.
ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉപഭോക്താക്കൾക്ക് അവരുടെ വാഹനങ്ങളിൽ എന്തെങ്കിലും തിരിച്ചുവിളിക്കൽ പ്രക്രിയ നടന്നിട്ടുണ്ടോ എന്നു പരിശോധിക്കാനുമാവും. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഷെവർലെ ഇന്ത്യയും തങ്ങളുടെ ആഫ്റ്റർ സെയിൽസ് ടീമും തകാറ്റ എയർബാഗുമായുള്ള തകരാറിൻമേൽ മോഡലുകൾ തിരിച്ചുവിളിച്ചത്.
1996 ൽ ഓപെലിലൂടെ ഇന്ത്യയിലെത്തിയ ജനറൽ മോട്ടോഴ്സ് 2006ൽ തങ്ങളുടെ ഓപെൽ മോഡൽ പിൻവലിച്ചാണ് ഷെവർലെയെന്ന ബ്രാൻഡ് വിപണിയിലിറക്കിയത്. ടവേര, ക്രൂസ്, ബീറ്റ്, സ്പാർക്ക് എന്നീ കാറുകളിലൂടെ വിപണിയിൽ ശക്തി തെളിയിക്കാനും അമേരിക്കൻ ബ്രാൻഡിന് സാധിച്ചിരുന്നു.
1996-ൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഇന്ത്യയിലെത്തിയതിനേക്കാൾ രണ്ടു വർഷം മുമ്പ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു എങ്കിലും എന്തൊക്കെയോ കാരണങ്ങൾ ഷെവർലെ ഇന്ത്യയിൽ ക്ലച്ച് പിടിക്കാതെ പോവുകയായിരുന്നു.
2017-ൽ വിടപറഞ്ഞുവെങ്കിലും സർവീസിനു പുറമെ ഷെവർലെ കാറുകൾക്കുള്ള വാറന്റിയും റോഡ് സൈഡ് അസിസ്റ്റന്റെൻസ് തുടങ്ങി ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ തുടരുമെന്നാണ് കമ്പനി അറിയിച്ചത്. ഇന്ന് സർവീസ് സെൻ്ററുകൾ കുറവാണെങ്കിലും അന്ന് ഉറപ്പു നൽകിയ വിൽപ്പനാനന്തര സേവനം ഇതുവരെ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോവാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.