Just In
- 9 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- 10 hrs ago അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- 11 hrs ago അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
- 12 hrs ago വ്ലോഗിംഗും തുണിക്കടയും ഹിറ്റ്, 48 ലക്ഷത്തിന്റെ പുത്തൻ ഇലക്ട്രിക് കാർ സ്വന്തമാക്കിയ ഈ നടിയെ അറിയുമോ?
Don't Miss
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live: 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ബിജെപിക്ക് നിര്‍ണായകം
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Movies അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
മാരുതിയെയും നിസ്സാനെയും ന്യായീകരിച്ച് സിയാം
മാരുതി സുസൂക്കിയുടെയും നിസ്സാന്റെയും വാഹനങ്ങള്‍ ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഗ്ലോബല്‍ എന്‍സിഎപി നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചുറേഴ്സ്) രംഗത്ത്. ഗ്ലോബല്‍ എന്‍സിഎപി ചെയര്മാന് മാക്സ് 'ഭയപ്പെടുത്തി കാര്യം സാധിക്കാ'നാണ് ശ്രമിക്കുന്നതെന്ന് സിയാം കുറ്റപ്പെടുത്തി.
ഓരോ
രാജ്യത്തിനും
അവരവരുടേതായ
സുരക്ഷാമാനദണ്ഡങ്ങളുണ്ടെന്നും
ഗോ
ഹാച്ച്ബാക്കും
സ്വിഫ്റ്റും
ഇന്ത്യയിലെ
സുരക്ഷാമാനദണ്ഡങ്ങള്‍ക്കനുസരിച്ച്
നിര്‍മിച്ചവയാണെന്നും
സിയാം
ഡയറക്ടര്‍
ജനറല്‍
വിഷ്ണു
മാത്തൂര്‍
വ്യക്തമാക്കി.
ഗ്ലോബല്‍ എന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റ് സംവിധാനങ്ങള്‍ ഇന്ത്യയിലെ സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് നിര്‍മിച്ചതല്ലെന്നും വിഷ്ണു മാത്തൂര്‍ ചൂണ്ടിക്കാട്ടി. വികസിതമായ വിപണിയായ യൂറോപ്പില്‍ പോലും മണിക്കൂറില്‍ 56 കിലോമീറ്റര്‍ വേഗതയിലാണ് ക്രാഷ് ടെസ്റ്റുകള്‍ നടത്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഗ്ലോബല്‍ എന്‍സിഎപി 64 കിലോമീറ്റര്‍ വേഗതയിലാണ് ടെസ്റ്റ് നടത്തുന്നത്.
ഇന്ത്യയിലെ വാഹനങ്ങളുടെ ശരാശരി വേഗത വികസിതരാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നതും പരിഗണിക്കേണ്ടതുണ്ടെന്ന് വിഷ്ണു മാത്തൂര്‍ പറയുന്നു. അപകടങ്ങളില്‍ ഓരോ കാറും എത്രത്തോളം അപകടമുണ്ടാക്കുന്നുവെന്നത് തിരിച്ചറിയാന്‍ നിലവില്‍ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമല്ല. ക്രാഷ് ടെസ്റ്റിനെ മാത്രം ആധാരമാക്കി ഇത് നിശ്ചയിക്കാനാവില്ലെന്നും വിഷ്ണു മാത്തൂര്‍ സൂചിപ്പിക്കുന്നു.
ഇന്ത്യ കൂടുതല്‍ മികച്ച സുരക്ഷാമാനദണ്ഡങ്ങള്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് മാത്തൂര്‍ ചൂണ്ടിക്കാട്ടി. ഇത് ക്രാഷ് ടെസ്റ്റിനെ മാത്രം ആധാരമാക്കിയുള്ളതാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളെ സുരക്ഷാകാര്യങ്ങളില്‍ ബോധവല്‍ക്കരിക്കുകയും ഉയര്‍ന്ന സുരക്ഷാ സന്നാഹങ്ങളുള്ള കാറുകള്‍ വാങ്ങാന്‍ അവരെ പ്രേരിപ്പിക്കുകയുമാണ് ഗ്ലോബല്‍ എന്‍സിഎപി ചെയ്യേണ്ടതെന്നും മാത്തൂര്‍ ആവശ്യപ്പെട്ടു.