ദില്ലിയിൽ ഡീസൽ കാറിനുമേലുള്ള നിരോധനമൊഴിവാക്കി...
2000സിസിക്ക് മുകളിലുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ചെന്നുള്ള ദേശീയ ഹരിത ട്രൈബ്യുണലിന്റെ ഉത്തരവിനെ തുടർന്ന് ഇന്ത്യൻ വാഹനമേഖല കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു. വാഹനനിർമാതക്കൾക്ക് അല്പം ആസ്വിക്കാനുള്ള വകയെന്നോണം സുപ്രീംകോടതി ഡീസൽ വാഹനങ്ങളിലുള്ള നിരോധനം എടുത്തുമാറ്റിയിരിക്കുകയാണ്.
ഉപഭോക്തൃസംതൃപ്തിയിൽ മുന്നിലുള്ള കാറുകൾ
ദില്ലിയിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കാറുകൾക്കും ഒരുശതമാനം എൻവിയോൺമെന്റ് പ്രോട്ടക്ഷൻ ചാർജ് നൽകാമെന്ന വ്യവസ്ഥയിലാണ് സുപ്രീംകോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

അന്തരീക്ഷമലിനീകരണത്തെ തുടർന്ന് കഴിഞ്ഞ ഡിസംബറിലായിരുന്നു ദില്ലിയിൽ 2000സിസിക്ക് മേലെയുള്ള എസ്‌യുവികളും മറ്റ് വലിയ വണ്ടികളിലും നിരോധനമേർപ്പെടുത്തിയത്.

കാറിന്റെ എക്സ്ഷോറൂം വിലയുടെ ഒരു ശതമാനം നികുതിയായിരിക്കും ഇത്. മറ്റ് പ്രാദേശിക നികുതികൾക്കും വാഹനത്തിന്റെ ഇൻഷൂറൻസിനും പുറമെയാണിത് നൽകേണ്ടി വരിക.

ഒരു ശതമാനം നികുതി എന്നുള്ളത് ഇപ്പോൾ താല്കാലികമാണ് പിന്നീടിത് വർധിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.

ഒരു ശതമാനം നികുതി എന്നുള്ളത് ഇപ്പോൾ താല്കാലികമാണ് പിന്നീടിത് വർധിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.

ഇതുകൂടാതെ പിന്നീട് 2000സിസിക്ക് താഴെയുള്ള ഡീസൽ വാഹനങ്ങൾക്കും ചാർജ് ഈടാക്കുന്നതായിരിക്കുമെന്നാണ് കോടതി പ്രഖ്യാപിച്ചിട്ടുള്ളത്.

ദില്ലിയിലെ മലിനീകരണം നിയന്ത്രണവിധേയമാക്കിയതിനാലാണ് പുതിയ ഉത്തരവ് നടപ്പിലാക്കിയതെന്നാണ് ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂർ വ്യക്തമാക്കിയത്.

മെഴ്സിഡസ്, ടൊയോട്ട പോലുള്ള വൻകിട കാർ നിർമാതാക്കളെ ഇന്ത്യയിലുള്ള ഡീസൽ നിരോധനം വൻതോതിൽ ബാധിച്ചതിനാലും ഒരു ശതമാനം നികുതി നൽകാമെന്നുള്ള കരാറിലുമാണ് നിരോധനം ഒഴിവാക്കിയിരിക്കുന്നത്.

ബലെനോയെ വെല്ലുവിളിച്ച് പുത്തൻ ടെക്നോളജിയുമായി ഹ്യുണ്ടായ്

ഇന്ത്യൻ നിരത്തിലെ സാന്നിധ്യമാകാൻ ഇലക്ട്രിക് ബസുകളും


Click it and Unblock the Notifications








