Just In
- 12 min ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
- 1 hr ago ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- 2 hrs ago സമ്പാദിക്കുന്ന കാശ് പെട്രോളടിച്ച് കളയണോ? 516 കി.മീ. റേഞ്ചുള്ള പുത്തൻ ഇലക്ട്രിക് കാറുമായി ജർമൻ കമ്പനി
- 2 hrs ago ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
Don't Miss
- Movies ഇങ്ങനൊക്കെ മനുഷ്യന് മാറാന്‍ പറ്റുമോ? അന്ന് റിമി വലിയ ചേച്ചിയായിരുന്നു, മേക്കോവറിൽ ഞെട്ടിച്ച് വീണ്ടും റിമി ടോമി
- News ഡബിള്‍ രാജയോഗം പോക്കറ്റ് നിറയ്ക്കും, അടിപൊളി നേട്ടങ്ങള്‍ ലഭിക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Sports IPL 2024: ആര്‍സിബിക്കു ഡു ഓര് ഡൈ, തോറ്റാല്‍ പുറത്ത്; ടോസ് ഏഴു മണിക്ക്
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
നയനാരുടെ മെര്‍സിഡീസ് ലേലത്തില്‍; സ്വന്തമാക്കാന്‍ ആളില്ല
2017 ജനുവരിയിലാണ് കാറിനായുള്ള ആദ്യ ലേലം നടന്നത്.
സംസ്ഥാനത്തെ മന്ത്രിമാരിലേക്ക് പുതിയ കാറുകള്‍ ഉടനെത്താനിരിക്കുകയാണ്. പുതിയ കാറുകള്‍ എത്തുന്നതിന്റെ പശ്ചാത്തലത്തില്‍ കാലപ്പഴക്കം ചെന്ന ഔദ്യോഗിക വാഹനങ്ങളെ വില്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനിടെ ശ്രദ്ധ നേടുന്നത് 1998 മോഡല്‍ മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസാണ്.
കാരണം എന്തെന്നല്ലേ? മുന്‍ മുഖ്യമന്ത്രി ഇ കെ നയനാര്‍ ഉപയോഗിച്ച മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസിനെ ലേലത്തില്‍ സ്വന്തമാക്കാന്‍ ഇത് വരെയും ആരും എത്തിയിട്ടില്ല. വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള മൂന്ന് മെര്‍സിഡീസ് ബെന്‍സ് കാറുകളാണ് ലേലത്തിന് വെച്ചിരിക്കുന്നത്.
ഇപ്പോള്‍, ആലുവ ടൂറിസ്റ്റ് ഗസ്റ്റ് ഹൗസിലെ ഗോഡൗണില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസിനെ, മൂന്ന് വര്‍ഷത്തോളമാണ് മുഖ്യമന്ത്രിയായിരിക്കെ ഇ കെ നയനാര്‍ ഉപയോഗിച്ചിരുന്നത്.
1996 ല്‍ മൂന്നാം തവണ മുഖ്യമന്ത്രിയായതിന് ശേഷമാണ്, ഇ കെ നയനാരിന്റെ ഔദ്യോഗിക കാറായി മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസ് കടന്നെത്തിയത്.
ഹൃദ്രോഗ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് അംബാസിഡറില്‍ നിന്നും മെര്സിഡീസിലേക്ക് നയനാര്‍ അന്ന് ചേക്കേറിയത്. ആഢംബര കാറിലേക്കുള്ള നയനാരിന്റെ ചുവട് മാറ്റം അന്ന് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചു.
പിന്നീട് 2001 ല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതിന് പിന്നാലെ വിവിഐപികളുടെ സഞ്ചാരത്തിന് മാത്രമായി നയനാരുടെ മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസിനെ നിയോഗിച്ചു.
2006 വരെ മെര്‍സിഡീസ് ബെന്‍സ് തലസ്ഥാന നഗരിയില്‍ നിലകൊണ്ടു.
കേരള സന്ദര്‍ശനം നടത്തുന്ന ഗവര്‍ണര്‍മാരും, കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടുന്ന ഒട്ടനവധി വിവിഐപികളാണ് ഇക്കാലയളവില്‍ നയനാരുടെ മെര്‍സിഡീസില്‍ യാത്ര ചെയ്തിരുന്നത്.
2007 ലാണ് നയനാര്‍ ഉപയോഗിച്ചിരുന്ന മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസിനെ ആലുവ ഗസ്റ്റ് ഹൗസിലേക്ക് വിനോദ സഞ്ചാര വകുപ്പ് കൊണ്ട് വന്നത്. തുടര്‍ന്ന്, കൊച്ചിയിലെത്തുന്ന വിവിഐപികളെയാണ് മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസ് കൊണ്ട് നടന്നത്.
2012 ല്‍ കേടായ മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസിന്, അഞ്ച് ലക്ഷം രൂപ റിപ്പയറിംഗിന് ചെലവ് വരുമെന്നതിനെ തുടര്‍ന്നാണ് ആലുവ ഗസ്റ്റ് ഹൗസ് ഗോഡൗണില്‍ കാറിനെ വിനോദസഞ്ചാര വകുപ്പ് തളച്ചിട്ടത്.
അന്ന് ഉപേക്ഷിച്ച മെര്സിഡീസിനെയാണ് ഇപ്പോള്‍ വിനോദസഞ്ചാര വകുപ്പ് ലേലത്തിന് വെച്ചിരിക്കുന്നത്. 2 ലക്ഷം രൂപ വിലയിലാണ് അധികൃതര്‍ കാറിനെ ലേലത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
2017 ജനുവരിയിലാണ് കാറിനായുള്ള ആദ്യ ലേലം നടന്നതെങ്കിലും നയനാരുടെ മെര്‍സിഡീസിനെ സ്വന്തമാക്കാന്‍ ആരും മുന്നോട്ട് വന്നില്ല.
റിപ്പയറിംഗിനായി ചെലവിടേണ്ടി വരുന്ന ഉയര്‍ന്ന തുകയുടെ പശ്ചാത്തലത്തിലാണ് മിക്കവരും കാര്‍ സ്വന്തമാക്കാന്‍ മടിക്കുന്നത്. എന്നാല്‍ പ്രതീക്ഷ കൈവിടാന്‍ വിനോദ സഞ്ചാര വകുപ്പ് ഒരുക്കമല്ല. ഇനിയും രണ്ട് ലേലങ്ങള്‍ കൂടി നടത്താനുള്ള നീക്കത്തിലാണ് അധികൃതര്‍.
Source: thenewsminute