Just In
- 10 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 11 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 11 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 11 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ആശ്വസിക്കാം, ഹൈക്കോടതി ഇടപെട്ടു; മെയ് 15 വരെ ഡ്രൈവിംഗ് ടെസ്റ്റ് പഴയപടി തുടരും
ഫെബ്രുവരി 16 ന് മുമ്പ് ലേണേഴ്സ് ടെസ്റ്റ് എഴുതി വിജയിച്ചവര്‍ക്ക് പഴയ വ്യവസ്ഥയിലുള്ള ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷയ്ക്ക് അവസരം നല്‍കാനാണ് 45 ദിവസം കൂടി സമയം അനുവദിച്ചിരിക്കുന്നത്.
കേരളത്തില്‍ പുതുതായി നടപ്പിലാക്കാന്‍ ഒരുങ്ങുന്ന ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ. പുതിയ വ്യവസ്ഥകള്‍ക്ക് അനുസൃതമായ ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് മേല്‍ മെയ് 15 വരെ ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി.
ഫെബ്രുവരി 16 ന് മുമ്പ് ലേണേഴ്സ് ടെസ്റ്റ് എഴുതി വിജയിച്ചവര്‍ക്ക് പഴയ വ്യവസ്ഥയിലുള്ള ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷയ്ക്ക് അവസരം നല്‍കാനാണ് 45 ദിവസം കൂടി സമയം അനുവദിച്ചിരിക്കുന്നത്.
പുതിയ വ്യവസ്ഥകളിന്മേലുള്ള ഡ്രൈവിംഗ് ടെസ്റ്റുകള്‍ അടിയന്തരമായി നടപ്പിലാക്കരുതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകളാണ് ഹൈക്കോടതിയെ സമീപിച്ചത്.
ആവശ്യത്തിന് അടിസ്ഥാനസൗകര്യം ഒരുക്കാതെയുള്ള പുതുക്കിയ വ്യവസ്ഥ നടപ്പാക്കുന്നതിന് എതിരെയാണ് ഡ്രൈവിംഗ് സ്കൂളുകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
പുത്തന്‍ രീതികള്‍ക്ക് അനുസൃതമായ പരിശീലനത്തിന് കൂടതല്‍ സമയം ആവശ്യമാണെന്നും ഡ്രൈവിംഗ് സ്കൂളുകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മെയ് 15 വരെ പഴയ വ്യവസ്ഥകള്‍ പാലിച്ചുള്ള ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് മതിയെന്ന് ഗതാഗത കമ്മീഷണര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
ന്ന് ഘട്ടങ്ങളിലായാണ് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് ആവിഷ്കരിച്ചിട്ടുള്ളത്. ഇലക്ടോണിക് ഡ്രൈവിംഗ് ടെസ്റ്റ്, ഗ്രേഡിയന്റ് ടെസ്റ്റ്, എച്ച് ടെസ്റ്റ് എന്നിങ്ങനെയാണ് മൂന്ന് ഘട്ടം.
മുമ്പ്, എച്ച് ടെസ്റ്റില്‍ വശങ്ങളില് ഉള്‍പ്പെടുത്തിയിരുന്ന കമ്പി പുതിയ വ്യവസ്ഥയിലേക്ക് വരുമ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്.
അതിനാല്‍ പൂര്‍ണമായും റിയര്‍ വ്യൂ മിററിനെ ആശ്രിയിച്ചാണ് റിവേഴ്സ് ഗിയര്‍ ഉപയോഗിക്കേണ്ടത്. പഴയ രീതിയില്‍ ഡ്രൈവിംഗ് ടെസ്റ്റിന് പരിശീലനം നേടിയവര്‍ക്ക് ഇത് ദുഷ്കരമാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി 40 പേര്‍ക്ക് മാത്രമെ ഒരു ദിവസം ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളു.
പക്ഷെ, സംസ്ഥാനത്ത് നിലവില്‍ നാലിടത്ത് മാത്രമാണ് ഇലക്ട്രോണിക് യാര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതും പോരായ്മയായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
വിദേശ രാജ്യങ്ങളിലേതിന് സമാനമായ ഡ്രൈവിംഗ് ടെസ്റ്റാണ് പുതിയ വ്യവസ്ഥയിലൂടെ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഒരുങ്ങിയിട്ടുള്ളത്.
സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന റോഡപകടങ്ങളില്‍ ഏറിയ പങ്കും തെറ്റായ ഡ്രൈവിംഗ് ശീലങ്ങളില്‍ നിന്നും ഉടലെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നടപടി.
തിരക്ക് കൂടിയ റോഡുകളും, വഹാനങ്ങളുടെ ക്രമാതീതമായ വര്‍ധനവും കണക്കിലെടുത്ത്, അപകടരഹിതമായ ഡ്രൈവിംഗ് വൈദഗ്ധ്യം ഉറപ്പ് വരുത്തുകയാണ് പുതിയ പരീക്ഷാ രീതി ലക്ഷ്യമിടുന്നത്.