ഒരു വർഷത്തിനുള്ളിൽ നിരത്തിലറങ്ങിയത് രണ്ട് ലക്ഷം വിറ്റാര...
രണ്ട് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് വിറ്റാര ബ്രെസ മാരുതിയുടെ ചരിത്രത്തിലൊരു നാഴികക്കല്ല്.
2016 മാർച്ചിലായിരുന്നു മാരുതിയുടെ വിറ്റാരബ്രെസ എന്ന ജനപ്രിയ കോംപാക്ട് എസ്‌യുവി അവതരിച്ചത്. ഇന്ത്യൻ വിപണിയിൽ മികച്ച വിജയത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ എസ്‌യുവി വില്പനയിലൊരു നാഴികകല്ലായി തീർന്നിരിക്കുകയാണ്.

വിപണിയിലെത്തി പതിമൂന്ന് മാസത്തിനുള്ളിൽ രണ്ട് ലക്ഷം ബുക്കിംഗുകൾ തികച്ചിരിക്കുകയാണ് വിറ്റാര. കോംപാക്ട് എസ്‌യുവി രംഗത്ത് ഒന്നു നിലയുറപ്പിക്കാൻ മാരുതി അല്പം വൈകിയെങ്കിലും വിപണിയിൽ ഇപ്പോഴും ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുകയാണ് വിറ്റാര.

എതിരാളികളായ ഫോഡ് ഇക്കോസ്പോർട്, മഹീന്ദ്ര ടിയുവി 300 എന്നീ വാഹനങ്ങൾ ഡീസലിലും പെട്രോളിലും ലഭ്യമാകുമ്പോൾ ഡീസൽ വേരിയന്റ് മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളതെന്ന ചെറിയ ന്യൂനതയുണ്ട് വിറ്റാരയ്ക്ക്.

ഇതൊരു അഭാവമായിരിന്നു കൂടിയും മാസംതോറും കുറഞ്ഞത് 9,000യൂണിറ്റുകൾ വിറ്റഴിച്ച് കോംപാക്ട് എസ്‌യുവി സെഗ്മെന്റ് തന്നെ അടക്കിവാഴുന്ന വാഹനംകൂടിയാണ് വിറ്റാര.

ഒരു വർഷമായിട്ട് വിപണിയിലുള്ള വാഹനമാണെങ്കിലും ഡിമാന്റ് ഏറിയതിനാൽ ബുക്കിംഗ് കഴിഞ്ഞ് ഇപ്പോഴും ഏഴുമാസത്തോളം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.

ഹ്യുണ്ടായ് ട്യൂസോൺ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നീ വാഹനങ്ങളെ പിൻതള്ളി ഇന്ത്യൻ കാർ ഓഫ് ദി ഇയർ-2017 എന്ന ബഹുമതിയും നേടിയെടുത്ത വാഹനമാണ് വിറ്റാര ബ്രെസ.

മാരുതി സുസുക്കി പ്രാദേശികമായി വികസിപ്പിച്ച ആദ്യ വാഹനം എന്നുള്ള പ്രത്യേകതയുമുണ്ട് വിറ്റാരയ്ക്ക്.

88.5ബിഎച്ച്പിയും 200എൻഎം ടോർക്കും നൽകുന്ന 1.2ലിറ്റർ ഡീസൽ എൻജിനാണ് വിറ്റാരയുടെ കരുത്ത്. 5 സ്പീഡ് ഗിയർബോക്സും ഈ എൻജിനോട് ചേർത്തിട്ടുണ്ട്.

ദില്ലി എക്സ്ഷോറൂം 7.19ലക്ഷത്തിനും 9.88ലക്ഷത്തിനുമിടയിലാണ് വിറ്റാരയുടെ വിപണിവില.

മാരുതി ഇഗ്നിസ് കാത്തിരിപ്പ് സമയം ദീർഘിപ്പിച്ചു
പുത്തൻ ഡീസൽ എൻജിനിൽ കരുത്താർജ്ജിച്ച് ഹ്യുണ്ടായ് ഗ്രാന്റ് ഐ10


Click it and Unblock the Notifications








