Just In
- 44 min ago 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- 1 hr ago പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- 2 hrs ago വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- 3 hrs ago ഉഷ്ണം ഉച്ചിയിൽ അടിക്കേണ്ട! കൊടും ചൂടിൽ ഓട്ടോമാറ്റിക് എസിയുമായി വരുന്ന ബജറ്റ് എസ്യുവികൾ ഇവയൊക്കെ
Don't Miss
- News 'എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം'; അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് യുഎൻ
- Movies മരുന്നിന് വേണം അത്രയും കാശ്, ബസോ ലോറിയോ കിട്ടിയാല്‍ അതും ഓടിക്കും, കിഷോര്‍ പറയുന്നു
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് സ്വകാര്യ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനാവില്ല
ഇന്ത്യ ഇലക്ട്രിക്ക് വാഹന യുഗത്തിലേക്ക് നീങ്ങുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതിയും അതേ ചുവടു പിടിക്കുകയാണ്. അടുത്ത വര്‍ഷം തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് വാഹനമായ വാഗണ്‍ആര്‍ ഇലക്ട്രിക്കിനെ പുറത്തിറക്കാനൊരുങ്ങുകയാണ് മാരുതി. 2020 ഓട്ടോ എക്സ്പോയില്‍ മാരുതി അവതരിപ്പിക്കുന്ന പ്രധാന വാഹനങ്ങളില്‍ ഒന്നാവുമിത്.
എന്നാല്‍ പുറത്തിറങ്ങി കഴിഞ്ഞാലും ജനങ്ങള്‍ക്ക് വാഗണ്‍ആര്‍ ഇലക്ട്രിക്ക് വാങ്ങാനാവില്ല. തുടക്കത്തില്‍ ടാക്ക്സി ഓപ്പറേറ്ററുമാരായ ഓല ക്യാബ്സ്, യൂബര്‍ എന്നിവയ്ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും മാത്രമാവും വാഗണ്‍ആര്‍ ഇലക്ട്രിക്കിനെ മാരുതി വില്‍ക്കുക. മാരുതി സുസുക്കി ചെയര്മാന് R. C. ഭാര്‍ഗവയാണ് ഈ കാര്യം പുറത്തു വിട്ടത്.
ഇലക്ട്രിക്ക് കാറുകളുടെ വില പല ഉപഭോക്താക്കള്‍ക്കും ഇന്നും താങ്ങാനാവാത്തതാണ്, പ്രത്യേകിച്ചും ചെറു ഹാച്ച്ബാക്കായ വാഗണ്‍ആര്‍ ഇലക്ട്രിക്ക് പോലുള്ള വാഹനങ്ങളുടെ വില ജനങ്ങള്‍ക്ക് അത്ര സ്വീകാര്യമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഇലക്ട്രിക്ക് കാറുകളില്‍ ഉപയോഗിക്കുന്ന ബാറ്ററി പാക്കുകള്‍ വലിയ വിലമതിക്കുന്നവയാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ ഈ വാഹനങ്ങള്‍ ഇവയുടെ ചിലവുകള്‍ താങ്ങാന്‍ പറ്റുന്നവര്ക്കായിട്ടാണ്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇലക്ട്രിക്ക് വാനങ്ങള്‍ വ്യാവസായി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്ക് വാഹനത്തിന്റെ തുടക്കതിതലെ കുറഞ്ഞ മൈലേജും, ബാറ്ററികള്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ചിലവുകളും വഹിക്കാനാവും.
അടുത്ത വര്‍ഷം പുറത്തിറങ്ങാനൊരുങ്ങുന്ന വാഗണ്‍ആര്‍ ഇലക്ട്രിക്കിന്റെ വില 10 ലക്ഷം രൂപയില്‍ താഴെയാവില്ലയെന്നും മാരുതി സുസുക്കി ചെയര്മാന് അറിയിച്ചു. അതായത് ബജറ്റിലൊതുങ്ങുന്ന ഇലക്ട്രിക്ക് കാര്‍ വാങ്ങാനായിരിക്കുന്നവര് അല്‍പ്പം കൂടെ കാത്തിരിക്കേണ്ടി വരുമെന്ന് സാരം.
കുറയ്ച്ചു കാലം മുമ്പ് വിപണിയിലെത്തിയ ടാറ്റ ടിഗോര്‍ ഇലക്ട്രിക്കും തുടക്കത്തില്‍ സ്വകാര്യ ഉപഭോക്താക്കള്‍ക്കായി വിപണിയില്‍ ലഭ്യമായിരുന്നില്ല. എന്നാല്‍ അടുത്തിടെ വാഹനത്തിന്റെ കൂടുതല്‍ കരുത്തേറിയ പതിപ്പിനെ സ്വകാര്യ ഉപഭോക്താക്കള്‍ക്കായി ടാറ്റ അവതരിപ്പിച്ചിരുന്നു.
പുതിയ വാഗണ്‍ആര്‍ ഇലക്ട്രിക്കിന്റെ വില്‍പ്പന മാരുതിയുടെ പ്രീമിയം കാര്‍ ഡീലര്‍ഷിപ്പായ നെക്സ വഴിയാവും നടത്തുക. നിര്‍മ്മാതാക്കള്‍ക്ക് കൂടൂതല്‍ വളര്‍ച്ച നല്കുന്ന നിര്‍ണ്ണായക വിഭാഗത്തില്‍പ്പെട്ടൊരു വാഹനമാണ് വാഗണ്‍ആര്‍ ഇലക്ട്രിക്ക്. അതുകൊണ്ട് തന്നെയാവും വാഹനത്തെ കമ്പനിയുടെ പ്രീമിയം വിഭാഗത്തിലുള്ള ഡീലര്‍ഷിപ്പ് വഴി വില്ക്കാന് മാരുതി തീരുമാനിച്ചത്.
നിലവില്‍ പല നിലയിലുള്ള ഡീലര്‍ഷിപ്പുകളാണ് നിര്‍മ്മാതാക്കള്‍ പ്രധാനം ചെയ്യുന്നത്. ആള്‍ട്ടോ, വാഗണ്‍ആര്‍, ഡിസൈര്‍, സ്വിഫ്റ്റ്, സെലറിയോ എന്നിവയ്ക്കായി അറീന, വാണിജ്യ വാഹനമായ സൂപ്പര്‍ ക്യാരി വില്‍ക്കാനായി CV ഡീലറുമാര്‍, സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് ട്രൂ വാല്യു, പിന്നെ ഏറ്റവും തലപ്പത്ത് നെക്സ എന്നിങ്ങനെയാണ് മാരുതിയുടെ വില്‍പ്പന ശൃംഖല.
ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള ബാറ്ററിക്കായി മറ്റ് സപ്ലൈയര്‍മാരെ ആശ്രയിക്കാതെ സ്വന്തമായി ലിത്തിയം-അയണ്‍ ബാറ്ററികല്‍ നിര്‍മ്മിക്കാനുമുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍.
2020 -ഓടെ ബാറ്ററി നിര്‍മ്മിക്കാനുള്ള പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം. തങ്ങള്‍ നിര്‍മ്മിക്കുന്ന ബാറ്ററി മറ്റ് നിര്‍മ്മാതാക്കള്‍ക്കും മാരുതി സപ്ലൈ ചെയ്തേക്കാം.
ഇലക്ട്രിക്ക് കാര്‍ പദ്ധതിക്ക് മാരുതിക്ക് എല്ലാ പിന്തുണയും നല്കി ടൊയോട്ട മോട്ടോര്‍ കോര്‍പ്പൊറേഷനും ഒപ്പമുണ്ട്. ആഗോള തലത്തില്‍ വാഹനങ്ങളും, സാങ്കേതിക വിദ്യയും പങ്കുവയ്ക്കാന്‍ ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള ഉടമ്പടിയുടെ ഭാഗമായിട്ടാണിത്.
വാഹന നിരയില്‍ വളരെ ജനപ്രിയമായ ഒരു മോഡലായതിനാലാണ് ആദ്യ ഇലക്ട്രിക്ക് വാഹനമായി വാഗണ്‍ആറിനെ തന്നെ മാരുതി തിരഞ്ഞെടുത്തത്. രാജ്യമൊട്ടാകെ അറിയപ്പെടുന്ന മോഡലിന്റെ ഇലക്ട്രിക്ക വകഭേതം ഉണ്ടാക്കുന്നത് നിര്‍മ്മാതാക്കള്‍ക്ക് എളുപ്പമുള്ള കാര്യമാണ്.
വാഗണ്‍ആറിന് ഇലക്ട്രിക്കിന് ശേഷം അടുത്തതായി മാരുതിയുടെ ജനപ്രിയ എംപിയായ എര്‍ട്ടിഗയുടെ ഇലക്ട്രിക്ക് വകഭേതമിറക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. രാജ്യത്ത് വളര്‍ന്നു വരുന്ന വൈദ്യുത വാഹനമേഖലിയില് പൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് മാരുതി.
ഇന്ത്യന്‍ വിപണിക്കായി 10 ലക്ഷം രൂപയില്‍ താഴെ വില വരുന്ന അടുത്ത ഇലക്ട്രിക്ക് വാഹനം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ഇതിനായി 2000 കോടി രൂപ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തങ്ങളുടെ ആദ്യ പൂര്‍ണ്ണ ഇലക്ട്രിക്ക് എസ്യുവിയായ കോന ഇലക്ട്രിക്കിനെ കഴിഞ്ഞ മാസമാണ് ഹ്യുണ്ടായി വിപണിയിലെത്തിച്ചത്. വൈദ്യുത വാഹന നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും സര്‍ക്കാര്‍ അനേകം ആനുകൂല്യങ്ങളും നികുതി ഇളവുകളും 25.3 ലക്ഷം രൂപയില്‍ നിന്ന് കോനയുടെ വില 23.72 ലക്ഷം രൂപയായി കുറയ്ച്ചു.
ഇലക്ട്രിക്ക് വാഹന രംഗത്തെ മത്സരം കൂടുതല്‍ മുറുക്കാനായി eZS എന്ന ഇലക്ട്രിക്ക് വാഹനവുമായി എംജിയും രംഗത്തെത്തുകയാണ്. ചൈനീസ് നിര്‍മ്മാതാക്കളുടെ ഇന്ത്യന്‍ വിപമിയിലെ രണ്ടാമത്തെ വാഹനമാവുമിത്. ഹ്യുണ്ടായി കോന ഇലക്ട്രിക്കിന്റെ പ്രധാന എതിരാളിയാവും എംജി eZS.
ഇലക്ട്രിക്ക് വാഹനങ്ങള്‍ സാധാരണ ജനങ്ങള്‍ സ്വീകാര്യമായ നിലയില്‍ ലഭ്യമാവുക എന്നത് ഉടനടി പ്രവര്ത്തികമാവാത്തതിനാല് നിലവില്‍ CNG വാഹനങ്ങളിലാവും മാരുതി കൂടുതല്‍ ശ്രദ്ധ വയ്ക്കുക.
ആള്‍ട്ടോ, വാഗണ്‍ആര്‍, എര്‍ട്ടിഗ, ഡിസൈര്‍ എന്നീ മോഡലുകളില്‍ CNG ഓപ്ഷന് മാരുതി നല്കുന്നു. ഡീസല്‍ കാറുകള്‍ക്ക് പകരമായി പെട്രോള്‍-CNG ഇരട്ട ഫ്യുവല്‍ ഓപ്ഷനുള്ള വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
കേന്ദ്ര സര്‍ക്കാരും CNG വാഹനങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്. എന്നാല്‍ രാജ്യത്തിന്റെ പലഭാഗത്തും ഇന്ധനം നിറയ്ക്കാന്‍ CNG പമ്പുകളില്ല എന്നുള്ളത് ഇവയുടെ വില്‍പ്പനയെ തീരുമാനിക്കുന്ന ഒരു പ്രധാന ഘടകമാവുന്നു.
എന്നാല്‍ പുതിയ മലിനീകരണ നിരോധന ചട്ടങ്ങളും, വാഹനങ്ങളുടെ വൈദ്യുതീകരണ പദ്ധതിയും മിക്ക വാഹന നിര്‍മ്മാതാക്കളേയും അധൈര്യപ്പെടുത്തിയിരിക്കുകയാണ്.
കുറയ്ച്ചു കാലം മുമ്പ് ലേലങ്ങളിലൂടെ വലിയ തുക ചിലവഴിച്ച് നഗരങ്ങളില്‍ CNG വിതരണത്തിന് ലൈസന്ശ് നേടിയ പല വ്യവസായികളും വളരെ ആശങ്കയിലാണ്. നഗരത്തിലെ ഗ്യാസ് വിതരണ വ്യവസായത്തിന് ഇത് വളരെ വലിയൊരു തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
വാഹനങ്ങളുടെ വൈദ്യുതിവത്കരണം പുതിയതായി ലൈസന്‍സ് ലഭിച്ചവരെ വളരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ലൈസന്‍സ് ലഭിക്കുന്നതിനായി കമ്പനികള്‍ പൂര്‍ത്തീകരിക്കാം എന്ന് നല്കിയ വാഗ്ദത്തങ്ങള്‍ പലതും നിറവേറ്റാന്‍ സാധിക്കാത്ത അവസ്ഥയിലാണിപ്പോള്‍.
പുതിയ വൈദ്യുത പദ്ധതികള്‍ എങ്ങനെ മേഖലയെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, അദാനി ഗ്യാസ് എന്നീ ഇന്ധന വ്യവസായ വമ്പമാരോട് അന്വേഷണം നടത്തിയെങ്കിലും ഇതിനെപ്പറ്റി ഒരു പ്രതികരണവും ഇതുവരെ ലഭിച്ചിട്ടില്ല.
രാജ്യത്തിന്റെ പകുതി ജനസംഖ്യും ബന്ധിപ്പിക്കാന്‍ ഒരു വര്‍ഷത്തിന് മുമ്പാണ് 136 ഭൂമിശാസ്ത്ര മേഖലകളില്‍ പുതിയ ലൈസന്‍സുകള്‍ നല്‍കിയത്. ഈ ലൈസന്‍സുകള്‍ നേടിയെടുക്കാനായി 20 സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും 3.5 കോടി ഭവനങ്ങള്‍ സംയോജിപ്പിക്കാന്‍ 7,200 CNG ഗ്യാസ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ പദ്ധതികള്‍ക്ക് ഇപ്പോള്‍ 1.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്.
വാഹനങ്ങളുടെ വൈദ്യുതീകരണം രാജ്യത്തെ പെട്രോളിയം രംഗത്തെ ഏറ്റവും ലാഭകരമായ CNG-യുടെ വില്‍പ്പനയെ വളരെ കാര്യമായി ബാധിച്ചിരിക്കുകയാണ്.
മുച്ചക്ര വാഹനങ്ങളും ടാക്ക്സികളുമായിരുന്നു CNG-യുടെ പ്രധാന ഉപഭോക്താക്കള്‍. ഇത്തരം വാഹനങ്ങള്‍ വൈദ്യുതീകരിച്ചാല്‍ CNG വില്‍പ്പന രാജ്യത്ത് കൂപ്പ് കുത്തുമെന്നതില്‍ ഒരു സംശയവുമില്ല.
വീട്ട് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന CNG പൈപ്പ് ലൈനുകള്‍ വഴിയാക്കുന്നത് പ്രയാസമുള്ള കാര്യമാണ്. ഒരു പക്ഷേ അങ്ങനെ ചെയ്താലും അവയുടെ ഉപയോഗം വളരെ ചെറിയ തോതിലായിരിക്കും.
വ്യവാസ സ്ഥാപനങ്ങള്‍ ഇവ ഉപയോഗിക്കുമെങ്കിലും എല്ലാ സ്ഥലങ്ങളിലും ഇത്തരം വലിയ സ്ഥാപനങ്ങള്‍ ഉണ്ടാവണമെന്നില്ല. അതിലുപരി ഇത്തരം സ്ഥാപനങ്ങള്‍ക്ക് CNG-യിലും വിലക്കുരവില് മറ്റ് ഇന്ധനങ്ങള്‍ ലഭിക്കുന്നത് വീണ്ടും ഇചഏ -യുടെ വിപണി ഇടിക്കും.