ഇ-ചലാൻ പിഴ അടക്കാത്തവരുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കാൻ മുംബൈ പൊലീസ്
ട്രാഫിക്ക് നിയമലംഘന പിഴയടയ്ക്കാൻ വീഴ്ച വരുത്തിയവരുടെ ഡ്രൈവിംഗ് ലൈസൻസ് ഉടൻ റദ്ദാക്കാൻ ആരംഭിക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു.

മൂന്നോ അതിലധികമോ ഇ-ചലാനുള്ള ആളുകളെ പൊലീസ് ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും അത്തരം ആളുകളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുകയും ചെയ്യും. പിഴയൊടുക്കാൻ വീഴ്ച വരുത്തിയവരുടെ രണ്ടായിരത്തിലധികം ലൈസൻസുകൾ മുംബൈ പൊലീസ് ഇതിനകം റദ്ദാക്കി.

ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതിനുമുമ്പ് നിയമലംഘകർക്ക് ഇ-ചലാൻ അടയ്ക്കുന്നതിന് സമർപ്പിത കോൾ സെന്ററുകളിൽ നിന്ന് കോളുകൾ ലഭിക്കും.

നിലവിലുള്ള പെൻഡിംഗ് ഇ-ചലാനുകളുടെ വീണ്ടെടുക്കൽ നിരക്ക് വർധിപ്പിക്കുന്നതിനുള്ള നടപടിയായിട്ടാണ് അധികൃതർ ഇത് സ്വീകരിച്ചിരിക്കുന്നത്. ട്രാഫിക് പൊലീസ് ഡിപ്പാർട്ട്മെന്റ് മൂന്ന് രീതികളുമായി മുന്നോട്ട് വന്നിട്ടുണ്ട്.

നിയമലംഘകരെ പണമടയ്ക്കാൻ ആവശ്യപ്പെട്ട് പൊലീസുകാർ ആദ്യം വിളിക്കും. അത് പ്രവർത്തിക്കുന്നില്ലെങ്കിൽ, ലൈസൻസ് ശാശ്വതമായി റദ്ദാക്കപ്പെടും. മുംബൈ പൊലീസ് ഇതുവരെ പിഴ ഈടാക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥനെ വീഴ്ച വരുത്തിയവരുടെ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് അയയ്ക്കും.

പിഴ പണമായോ കാർഡ് വഴിയോ അടയ്ക്കാം. കളക്ഷൻ ഡ്യൂട്ടിയിലുണ്ടാകുന്ന എല്ലാ ഉദ്യോഗസ്ഥരും മര്യാദയോടെ പെരുമാറാൻ നിർദ്ദേശിച്ചിരിക്കുന്നതായി മുംബൈ പൊലീസ് അറിയിച്ചു.

നിലവിൽ, ഇ-ചലാന്റെ വീണ്ടെടുക്കൽ നിരക്ക് 30 മുതൽ 50 ശതമാനം വരെയാണ്. മുംബൈ പൊലീസ് നടത്തിയ പ്രവചനമനുസരിച്ച് അടുത്ത ആറ് മാസത്തിനുള്ളിൽ ഈ വീണ്ടെടുക്കൽ നിരക്ക് മെച്ചപ്പെടും.

മഹാരാഷ്ട്രയിൽ പിഴയൊടുക്കാൻ വീഴ്ച വരുത്തിയവരിൽ ഭൂരിഭാഗവും സ്വകാര്യ കാർ ഡ്രൈവർമാരോ ഇരുചക്ര വാഹന ഉടമകളോ ആയിരുന്നു. സിഗ്നലുകൾ തെറ്റിക്കുക, വേഗത, നിയമവിരുദ്ധമായ പാർക്കിംഗ് എന്നിവയ്ക്കാണ് പ്രധാനമായും പിഴ ചുമത്തിയിരിക്കുന്നത്.

ഇന്ത്യയിലുടനീളമുള്ള മിക്ക സംസ്ഥാന പൊലീസ് ഡിപ്പാർമെന്റുകളും ഇന്ത്യയിൽ ഇ-ചലാൻ വിതരണം ചെയ്യാൻ തുടങ്ങി. ഇ-ചലാൻ കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാണ്. മുമ്പ് നിയമലംഘനത്തിന് ഒരു ചലാൻ ഇഷ്യൂ ചെയ്യുന്നതിനായി വാഹനങ്ങൾ തടയാൻ പൊലീസുകാർ വളരെയധികം പരിശ്രമിച്ചിരുന്നു.

മുൻകാലങ്ങളിൽ വാഹനങ്ങൾ നിർത്താൻ ശ്രമിച്ച നിരവധി പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി സംഭവങ്ങൾ കാർ ഡ്രൈവർമാർ പൊലീസുകാർ കൈകാണിച്ചിട്ടും വാഹനം നിർത്താതെ പോയിരിക്കുന്നു. കുറച്ച് കേസുകളിൽ, കാറുകൾ പൊലീസ് ഉദ്യോഗസ്ഥരേ ബോണറ്റിലും മറ്റും വഹിച്ചുകൊണ്ട് വളരെ ദൂരം വരെ കൊണ്ടുപോയിട്ടുണ്ട്.

നിയമവിരുദ്ധ പാർക്കിംഗ് അല്ലെങ്കിൽ സീബ്രാ ക്രോസിംഗ് ലംഘനം പോലുള്ള കുറ്റങ്ങളുടെ ചിത്രങ്ങൾ ക്ലിക്കുചെയ്യാൻ പൊലീസുകാർ ഇപ്പോൾ ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കുന്നു. പിഴ പിന്നീട് നിയമലംഘകന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഓട്ടോമാറ്റിക്കായി അയയ്ക്കും.

ഉയർന്ന സ്പീഡ് കണ്ടെത്തൽ ക്യാമറകൾ ഉപയോഗിക്കാൻ പൊലീസുകാർ ആരംഭിച്ചു, അത് വേഗത മനസ്സിലാക്കുകയും നിയമലംഘകന് നേരിട്ട് ചലാൻ അയയ്ക്കുകയും ചെയ്യുന്നു. നിലവിൽ മുടക്കിയ പിഴ അടച്ചുകഴിഞ്ഞാൽ ലംഘകരുടെ ഡ്രൈവിംഗ് ലൈസൻസ് പൊലീസുകാർ പുനസ്ഥാപിക്കുമോ എന്ന് അറിയില്ല.

ഇല്ലെങ്കിൽ, നിയമങ്ങൾ അനുസരിച്ച് പുതിയ ഡ്രൈവിംഗ് ലൈസൻസിനായി അവർ അപേക്ഷിക്കേണ്ടിവരും. തീർപ്പാക്കാത്ത എന്തെങ്കിലും ചലാനുകൾ ഉണ്ടോയെന്ന് പരിശോധിക്കാൻ നിങ്ങളുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഓൺലൈനിൽ ഔദ്യോഗിക വെബ്സൈറ്റിൽ ചെക്ക് ചെയ്യുന്നത് നല്ലതാണ്.


Click it and Unblock the Notifications








