Just In
- 8 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 11 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 11 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 12 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- Sports IPL 2024: സായ് 19ാം ഓവറില്‍, മണ്ടന്‍ തീരുമാനം ഗില്ലിന്റെയല്ല! അത് നെഹ്റയുടേത്; തന്ത്രം പാളി
- News കണ്ണൂരില്‍ ആവേശം അലകടലായി, കൊട്ടിക്കലാശം സമാധാനപരം; കരുത്തുകാട്ടി മുന്നണികള്‍
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ടൊയോട്ട പ്ലാന്റ് അടച്ചിടല്‍ നിയമവിരുദ്ധം
ശമ്പളവര്‍ധന ആവശ്യപ്പെട്ട തൊഴിലാളികളെ നേരിടാന്‍ പ്ലാന്റുകള്‍ അടച്ചിട്ട നടപടി നിയമവിരുദ്ധമെന്ന് ടൊയോട്ട തൊഴിലാളി യൂണിയന്. ഞായറാഴ്ചയാണ് ബങ്കളുരുവിലെ ബിഡദിയില്‍ സ്ഥിതി ചെയ്യുന്ന രണ്ട് ടൊയോട്ട പ്ലാന്റുകള്‍ അടച്ചിട്ടത്.
ഏകപക്ഷീയമായാണ്
ടൊയോട്ട
പ്ലാന്റ്
അടച്ചിടുന്നതിനുള്ള
തീരുമാനമെടുത്തത്.
തൊഴിലാളികളെ
അറിയിക്കാതെ
ഇത്തരം
നടപടികളെടുക്കാന്‍
കമ്പനിക്ക്
അധികാരമില്ല.
അടച്ചിടുന്നതിനു
മുമ്പ്
14
ദിവസത്തെ
നോട്ടീസ്
നല്കാന്
കമ്പനിക്ക്
ബാധ്യതയുണ്ട്.
ഈ
നിയമം
ലംഘിക്കപ്പെട്ടുവെന്നാണ്
യൂണിയന്
ആരോപിക്കുന്നത്.
കഴിഞ്ഞ 10 മാസമായി ശമ്പളവര്ധനവവും മറ്റ് ആവശ്യങ്ങളും ഉന്നയിച്ച് തൊഴിലാളികള്‍ മാനേജ്മെന്റുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ടൊയോട്ടയുടെ ഭാഗത്തു നിന്ന് യാതൊരു വിട്ടുവീഴ്ചയുമുണ്ടാകാതിരുന്നതുനെ തുടര്‍ന്ന് തങ്ങള്‍ക്ക് രണ്ടുദിവസം സമരം ചെയ്യേണ്ടതായി വന്നുവെന്ന് ടൊയോട്ട തൊഴിലാളി യൂണിയന് നേതാവ് പ്രസന്നകുമാര്‍ പറയുന്നു.
അതെസമയം മാനേജ്മെന്റിനെതിരായ ഭീഷണികളെത്തുടര്‍ന്നാണ് പ്ലാന്റ് അടച്ചിടുന്നതെന്നാണ് ജപ്പാന് കമ്പനിയായ ടൊയോട്ടയുടെ വാദം. തൊഴിലാളികളുമായി സമവായത്തിലെത്താന്‍ സാധിക്കാതെ വന്നതിനെത്തുടര്‍ന്നാണ് തങ്ങള്‍ക്ക് ഭീഷണി ലഭിച്ചതെന്ന് കമ്പനിയുടെ ടോക്കിയോ ആസ്ഥാനത്തു നിന്നിറക്കിയ പത്രക്കുറിപ്പ് പറയുന്നു.
വര്‍ഷത്തില്‍ 310,000 യൂണിറ്റ് വാഹനങ്ങളുല്പാദിപ്പിക്കാന് ശേഷിയുള്ളതാണ് ഈ പ്ലാന്റുകള്‍. ടൊയോട്ട ഇന്നോവയും ഫോര്‍ച്യൂണറും അടക്കമുള്ള വാഹനങ്ങള്‍ പുറത്തിറങ്ങുന്നത് ഇവിടെ നിന്നാണ്.
കമ്പനികള്‍ അടച്ചിടുന്നതിനു മുമ്പ് തൊഴിലാളി സംഘടനകള്‍ക്കും ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിനും 14 ദിവസത്തെ നോട്ടീസ് നല്‍കണമെന്നാണ് നിയമം. ഇത് പാലിക്കാതിരിക്കാന്‍ തക്കതായ അടിയന്തിരസാഹചര്യം ഇപ്പോള്‍ ടൊയോട്ട പ്ലാന്റില്‍ ഇല്ല. മൊത്തം 6400 തൊഴിലാളികളാണ് പ്ലാന്റില്‍ തൊഴിലെടുക്കുന്നത്. ഇവരില്‍ 4400 പേര് സ്ഥിരം തൊഴിലാളികളാണ്. ബാക്ക് 2000 പേര് കരാര്‍ തൊഴിലാളികളും.