Just In
- 48 min ago കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- 1 hr ago എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- 2 hrs ago ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- 3 hrs ago ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
Don't Miss
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Sports T20 World Cup 2024: അവസാന 2 കളിയില്‍ 30, സഞ്ജുവിന് ഇനിയെത്ര വേണം, ടീമിന് പുറത്താവുമോ?
- News 'മുഖ്യമന്ത്രി രാഹുൽജിയെ ആദ്യമായല്ല അവഹേളിക്കുന്നത്, പ്ലീസ് സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്'; രമ്യ ഹരിദാസ്
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Movies 'ദിലീപ് കുഴപ്പിച്ചിരുന്നു, എടീ എന്നൊന്നും വിളിക്കാൻ പറ്റില്ല, സീരിയലിനെ വിമർശിക്കാൻ തോന്നുമായിരുന്നു'
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
34 വര്‍ഷത്തെ ഓട്ടം മതിയാക്കി മാരുതി ഒമ്നി
മാരുതി 800 പോയി. ഹിന്ദുസ്താന്‍ അംബാസഡര്‍ പോയി. ടാറ്റ ഇന്‍ഡിക്ക പോയി. ഒരുകാലത്തു ഇന്ത്യന്‍ മുഖങ്ങളായിരുന്ന ഐതിഹാസിക കാറുകള്‍ ഒരോന്നായി അരങ്ങൊഴിയുമ്പോള്‍ അടുത്തത് ആരായിരിക്കുമെന്ന ആശങ്ക വാഹന പ്രേമികളുടെ മനസ്സില്‍ ബാക്കിയാവുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മാരുതി ഒമ്നിയാണ് പട്ടികയില്‍ അടുത്തത്.
സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാകുമ്പോള്‍ 34 വര്‍ഷം പ്രായമുള്ള മാരുതി ഒമ്നിക്ക് പിന്മാറാതെ തരമില്ല. 2020 ഒക്ടോബറില്‍ BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്മെന്റ് പ്രോഗ്രാം) രാജ്യത്തു നടപ്പിലാകുന്നതോടുകൂടി ഒമ്നിയെ മാരുതി നിര്‍ത്തും. മാരുതി സുസുക്കി ചെയര്‍മാനായ ആര് സി ഭാര്‍ഗവ ഇക്കാര്യം സ്ഥിരീകരിച്ചു.
പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തങ്ങളുടെ ഒരുപിടി കാറുകള്‍ക്ക് കഴിയില്ല. അക്കൂട്ടത്തില്‍ ഒന്നു ഒമ്നിയാണെന്നു ഭാര്‍ഗവ വ്യക്തമാക്കി. മാരുതിയെന്നും പ്രധാന്യം കല്‍പ്പിക്കുന്നത് സുരക്ഷയ്ക്കാണ്. മോഡലിന് പ്രചാരം എത്രയുണ്ടെങ്കിലും സുരക്ഷാ നിലപാടുകളില്‍ കമ്പനി മയം വരുത്തില്ല, മാരുതി 800 ഹാച്ച്ബാക്കിനെ ഉദ്ദാഹരണമാക്കി ഭാര്‍ഗവ ചൂണ്ടിക്കാട്ടി.
തങ്ങളെ സംബന്ധിച്ചു മാരുതി 800 നിര്‍ണ്ണായക കാറായിരുന്നു. എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തി മോഡലിനെ കമ്പനി പിന്‍വലിച്ചു. സമാന വിധിയായിരിക്കും ഒമ്നിയ്ക്കുമെന്നു ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.
Most Read: നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി, 2020 ഏപ്രില്‍ മുതല്‍ ബിഎസ് IV വാഹനങ്ങള്‍ക്ക് വിലക്ക്
നിലവില്‍ 796 സിസി മൂന്നു സിലിണ്ടര്‍ എഞ്ചിന് തുടിപ്പിലാണ് മാരുതി ഒമ്നി വിപണിയില്‍ എത്തുന്നത്. 34 bhp കരുത്തും 59 Nm torque ഉം ഒമ്നിക്ക് പരമാവധിയുണ്ട്. നാലു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.
1984 -ല്‍ ഇന്ത്യയില്‍ കടന്നുവന്ന ഒമ്നിയെ രണ്ടുതവണ മാത്രമെ കമ്പനി പരിഷ്കരിച്ചിട്ടുള്ളൂ. ഒന്നു 1998 -ലും, ഒന്നു 2005 -ലും. പരന്ന മുന്‍ഭാഗവും ചതുര ആകാരവുമാണ് കാലങ്ങള്‍ക്കിപ്പുറം ഒമ്നിക്ക് വിനയാവുന്നത്.
പുതിയ ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്ക്കാന് ഒമ്നിക്ക് കഴിയില്ല. ബോഡി ഘടനയ്ക്കു ദൃഢത കുറവായതുതന്നെ കാരണം. പൂര്‍ണ്ണ ഫ്രണ്ടല്‍ ഇംപാക്ട്, ഓഫ്സെറ്റ് ഫ്രണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട് പരിശോധനകള്‍ BNVSAP ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടും.
അപകടത്തില്‍ ഇടിയുടെ ആഘാതം ഏറ്റുവാങ്ങാന്‍ ക്രമ്പിള്‍ സോണുകള്‍ വേണമെന്നാണ് ചട്ടം. ഒമ്നിയ്ക്ക് ക്രമ്പിള്‍ സോണുകള്‍ ഘടിപ്പിച്ചു നല്‍കുക ഇനി സാധ്യമല്ല. നിലവില്‍ ഒമ്നിയെ കൂടാതെ ഈക്കോ വാനും ആള്‍ട്ടോ 800 ഹാച്ച്ബാക്കും സുരക്ഷാ ചട്ടങ്ങളുടെ ഭീഷണിയുണ്ട്.
എന്നാല്‍ ഈക്കോയെയും ആള്‍ട്ടോ 800 -നെയും പരിഷ്കരിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ക്കു കീഴില്‍ കൊണ്ടുവരാന്‍ കമ്പനി പരമാവധി ശ്രമിക്കുമെന്ന് ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു. എസ്-ക്രോസ്, സിയാസ്, എര്‍ട്ടിഗ, വിറ്റാര ബ്രെസ്സ, ബലെനോ, സ്വിഫ്റ്റ്, ഡിസൈര്‍, ഇഗ്നിസ്, സെലറിയോ എന്നീ ഒമ്പതു മാരുതി കാറുകള്‍ പുതിയ സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചാണ് വില്പനയ്ക്കെത്തുന്നത്.