Just In
- 24 min ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 1 hr ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 1 hr ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- 2 hrs ago ഇനി പപ്പടമല്ല, നല്ല ഒന്നാന്തരം ഉരുക്കാണ്... ഇടിപ്പരീക്ഷയിൽ 4 സ്റ്റാർ-റേറ്റിംഗുമായി പുത്തൻ സ്വിഫ്റ്റ്
Don't Miss
- Movies അഞ്ച് വർഷം ഗർഭം ധരിക്കാൻ ശ്രമിച്ചു, പക്ഷെ നടന്നില്ല; വാടക ഗർഭധാരണ മാർഗം സ്വീകരിച്ചതിനെക്കുറിച്ച് കിരൺ
- News ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; ബംഗാളിലും ത്രിപുരയിലും കനത്ത പോളിംഗ്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ഇനി ചെലവേറും; സ്വിഫ്റ്റിനും സിഎൻജി മോഡലുകൾക്കും വില വർധിപ്പിച്ച് മാരുതി
മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ വില വർധിപ്പിച്ചു. കൂടാതെ പെട്രോൾ, ഡീസൽ വില വർധനവ് കാരണം കമ്പനിയിൽ നിന്ന് സിഎൻജി വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ മോഡലുകൾ വീട്ടിലേക്ക് കൊണ്ടുപോകാൻ ഇനിമുതൽ കൂടുതൽ പണം ചെലവഴിക്കേണ്ടി വരും.
തിങ്കളാഴ്ച രാവിലെ BSE ഫയലിംഗിലാണ് മാരുതി സുസുക്കി ഇക്കാര്യം അറിയിച്ചത്. ൻപുട്ട് ചെലവ് വർധിച്ചതാണ് സ്വിഫ്റ്റിന്റെയും നിലവിലുള്ള എല്ലാ സിഎൻജി മോഡലുകളുടെയും വില ഉയർത്തിയതിന് കാരണമെന്ന് മാരുതി സുസുക്കി ഫയലിംഗിൽ ചൂണ്ടിക്കാട്ടി.
ഈ മോഡലുകൾക്ക് 15,000 രൂപ വരെ വില നിർമ്മാതാക്കൾ ഉയർത്തി, തിങ്കളാഴ്ച മുതൽ തന്നെ പുതിയ വിലകൾ പ്രാബല്യത്തിൽ വരും. മറ്റ് മോഡലുകളുടെ വിലവർധനയും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അതിനനുസരിച്ച് ഔദ്യോഗിക അറിയിപ്പ് നൽകുമെന്നും കമ്പനി വ്യക്തമാക്കി.
ഇൻപുട്ട് ചെലവ് വർധിക്കുന്നതിന്റെ അതേ കാരണത്താൽ മാരുതി സുസുക്കിക്ക് പുറമെ നിരവധി കാർ നിർമ്മാതാക്കൾക്കും വിപണിയിലുള്ള മോഡലുകളുടെ വില ഉയർത്തേണ്ടിവന്നു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിലൂടെ വിലക്കയറ്റം വാഹന വ്യവസായത്തിന്റെ വിൽപ്പനയിലെ വീണ്ടെടുക്കലിനെ എങ്ങനെ ബാധിക്കുമെന്നത് കാണേണ്ടതുണ്ട്.
സെഗ്‌മെന്റുകളിലുടനീളമുള്ള വിൽപ്പന വളച്ചയിലേക്ക് മടങ്ങിയതിനാൽ ജൂൺ മാസം ഓട്ടോമോട്ടീവ് വ്യവസായത്തിന് വലിയ ആശ്വാസം ലഭിച്ചിരുന്നു.
കൊവിഡ് -19 രണ്ടാം തരംഗം ഉൽപാദനം, ഡിമാൻഡ്, റീട്ടെയിൽ എന്നിവയിൽ വീണ്ടും പ്രതിസന്ധികൾ സൃഷ്ടിച്ചതിന് ശേഷം ഉയർന്ന ഡിമാൻഡ് മുതൽ പുതിയ മോഡലുകൾ വരെയുള്ള ഘടകങ്ങളുടെ സംയോജനം വ്യവസായത്തെ വീണ്ടെടുക്കലിന്റെ പാതയിലേക്ക് തിരിച്ചുവരാൻ സഹായിച്ചു.
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി 1,65,576 യൂണിറ്റുകൾ നിർമ്മിച്ചു. മെയ് മാസത്തിൽ ഉത്പാദിപ്പിച്ച 40,924 യൂണിറ്റിനേക്കാൾ നാലിരട്ടി വർധനയാണ് ബ്രാൻഡ് രേഖപ്പെടുത്തിയത്.
മൺസൂണിലും വരാനിരിക്കുന്ന ഉത്സവ മാസങ്ങളിലും വലിയ തോതിൽ പോസിറ്റീവ് പ്രവണത വ്യവസായത്തിൽ ഒരു പരിധിവരെ ശുഭാപ്തിവിശ്വാസത്തോടെ കാണാൻ കഴിയുമെങ്കിലും, മൂന്നാമത്തെ കോവിഡ് തരംഗത്തിൽ നിന്നുള്ള ഭീഷണിയും ഇന്ധനവിലയും വർധിക്കുന്നതിനാൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും പലരും ചൂണ്ടിക്കാട്ടുന്നു. ഇത് ഭാവി ഉപഭോക്താക്കളെ പിന്തിരിപ്പിച്ചേക്കാം.