മണ്‍സൂണ്‍ സര്‍വീസ് ക്യാമ്പിന് തുടക്കം കുറിച്ച് സ്‌കോഡ
മണ്‍സൂണ്‍ സര്‍വീസ് ചെക്ക്-അപ്പിന് ആരംഭിച്ച് കുറിച്ച് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ. ക്യാമ്പിലേക്ക് കൂടുതല്‍ കാറുകള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തവണ സ്ഥിതി അല്‍പ്പം വ്യത്യസ്തമാണ്.

ലോക്ക്ഡൗണ്‍ കാരണം പല കാറുകളും നിരത്തുകളില്‍ ഇറങ്ങിയിരുന്നില്ല. അതിനാല്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വന്നേക്കാം. ക്യാമ്പിന്റെ ഭാഗമായി സ്‌കോഡ, സേവനത്തിനും ഉപഭോഗവസ്തുക്കള്‍ക്കും നിരവധി ഓഫറുകളും വാഗ്ദാനം ചെയ്യുന്നു.

സ്കോഡ മണ്‍സൂണ്‍ സര്‍വീസ് ക്യാമ്പ് ജൂലൈ 20 മുതല്‍ 2020 ഓഗസ്റ്റ് 20 വരെ നീണ്ടുനില്‍ക്കും. മുന്‍കൂട്ടി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തില്‍ എല്ലാ കാറുകളും സര്‍വീസിന്റെ ഭാഗമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹിക അകലം പാലിക്കുന്നതിനും എല്ലാ കാറുകള്‍ക്കും സമയബന്ധിതമായി ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായാണ് ഇത് ചെയ്യുന്നത്.
MOST READ: ജൂലൈയിൽ നെക്സ പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി മാരുതി

അംഗീകൃത സര്‍വീസ് സെന്ററുകളിലേക്ക് വരുന്ന എല്ലാ സ്‌കോഡ കാറുകളും 40-പോയിന്റ് സൗജന്യ പരിശോധനയിലൂടെ കടന്നുപോകും. തെരഞ്ഞെടുത്ത കുറച്ച് ഭാഗങ്ങളില്‍, ഉപയോക്താക്കള്‍ക്ക് 15 ശതമാനം വരെ കിഴിവും ലഭിക്കും.

നിലവിലെ സ്ഥിതി കണക്കിലെടുത്ത്, സ്‌കോഡ ഓട്ടോ ഉപഭോക്താക്കള്‍ക്ക് ജെംക്ലീന്‍ സൗകര്യവും ഉണ്ടായിരിക്കും. ഉപഭോക്താക്കള്‍ക്ക് അവരുടെ എസി യൂണിറ്റ് അണുവിമുക്തമാക്കാനും കഴിയും. വ്യക്തിഗതമായി, 15 ശതമാനമായിരിക്കും കിഴിവ്, എന്നിരുന്നാലും ഒരു ഉപഭോക്താവിന് കോംബോ ഓഫര്‍ വേണമെങ്കില്‍ അത് 20 ശതമാനമായിരിക്കും.
MOST READ: പൾസർ 150 നിയോണിനും വില കൂട്ടി ബജാജ്, ഇനി അധികം മുടക്കേണ്ടത് 999 രൂപ

സ്കോഡ അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ മൂന്ന് പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. സമീപഭാവിയില്‍, കുറച്ച് അധികം മോഡലുകളും വലിയ പദ്ധതികളും നിര്‍മ്മാതാക്കള്‍ക്കുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡിന്റെ പുനരുജ്ജീവനത്തിന്റെ കാര്യത്തില്‍ സ്‌കോഡ ഇന്ത്യ കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കുന്നു.

വില്‍പ്പനയുടെ പ്രധാന ഡ്രൈവറുകളായി രണ്ട് കമ്പനികളും എസ്‌യുവികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവില്‍, സ്‌കോഡയിലോ ഫോക്‌സ്‌വാഗണ്‍ പോര്‍ട്ട്ഫോളിയോയിലോ ഡീസല്‍ എഞ്ചിന്‍ ഇല്ല. പകരം, സ്വാഭാവികമായും പെട്രോള്‍ എഞ്ചിനുകളും, ടര്‍ബോചാര്‍ജ് എഞ്ചിനുകള്‍ മാത്രമാണുള്ളത്.
MOST READ: തുരുമ്പിൽ നിന്ന് പുനരുധരിച്ച് 1969 മോഡൽ രാജ്ദൂത്

കൊറോണ വൈറസ് വ്യാപനവും കോവിഡ്-19 രോഗബാധയുമൊക്കെ ഭീഷണിയാണെങ്കിലും ഇന്ത്യയ്ക്കായി നിശ്ചയിച്ച മുന്‍ ലക്ഷ്യങ്ങളില്‍ മാറ്റമില്ലെന്നും കമ്പനി അറിയിച്ചു. 2025-നകം ഇന്ത്യയിലെ വില്‍പ്പന ഒരു ലക്ഷം യൂണിറ്റിലെത്തിക്കാനും അങ്ങനെ ആഗോളതലത്തില്‍ കമ്പനിയുടെ ആദ്യ അഞ്ചു വിപണികളിലൊന്നാക്കി മാറ്റാനുമാണ് സ്‌കോഡ ലക്ഷ്യമിട്ടിരുന്നത്.

ഇന്ത്യയില്‍ തിരിച്ചുവരവ് ലക്ഷ്യമിട്ടു ഫോക്‌സ്‌വാഗണ്‍ ആവിഷ്‌കരിച്ച 'ഇന്ത്യ 2.0' പദ്ധതിയുടെ നേതൃത്വം സ്‌കോഡയ്ക്കാണ്. 2019 മുതല്‍ 2021 വരെയുള്ള കാലത്തിനിടെ 100 കോടി യൂറോ (ഏകദേശം 7,900 കോടി രൂപ) യുടെ നിക്ഷേപമാണു ഗ്രൂപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്.
MOST READ: ഡീസല്‍ വാഹനങ്ങളുടെ അസാന്നിധ്യം മറികടക്കണം; ശ്രദ്ധ ചെറു സിഎന്‍ജി കാറുകളിലെന്ന് മാരുതി

നിലവില്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ രണ്ടു ശതമാനത്തോളമാണു ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ വിഹിതം. 2025 ആകുമ്പോഴേക്കും ഈ വിഹിതം അഞ്ചു ശതമാനമായി ഉയര്‍ത്തുകയാണു ലക്ഷ്യം.


Click it and Unblock the Notifications








