Just In
- 50 min ago സ്റ്റെഡി ലൈക്ക് എ വടി! 3 വർഷം തുടർച്ചയായി മികച്ച നേട്ടം; ഇന്ത്യയിൽ മാഗ്നൈറ്റുമായി നാഴികക്കലുകൾ കീഴടക്കി നിസാൻ
- 1 hr ago ചുവപ്പ് മാത്രമല്ല, 'വെള്ള' കണ്ടാലും കലിപ്പ്! വൈറ്റ് എല്‍ഇഡി ലൈറ്റുള്ള വാഹനങ്ങള്‍ക്ക് പണി കിട്ടും
- 1 hr ago ആഡംബര കാറിനായി മുടക്കിയത് 1.50 കോടി രൂപ, ചലിക്കുന്ന കൊട്ടാരം സ്വന്തമാക്കി ഹിന്ദി സിനിമയുടെ 'വിക്കി ഡോണർ'
- 2 hrs ago ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ, ഇഷ്ടവാഹനം സ്വന്തമാക്കാൻ സുവർണാവസരം
Don't Miss
- Movies ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Lifestyle ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
- Sports IPL 2024: ജയം തുടരാന്‍ ഡല്‍ഹി, കണക്കുവീട്ടാന്‍ ഗുജറാത്ത്; ടോസ് 7 മണിക്ക്
- News സത്യത്തില്‍ ആര് തമ്മിലാണ് മല്‍സരം; സംശയം തീരാതെ നേതാക്കള്‍, ശശി തരൂരിന്റെ മറുപടി വൈറല്‍
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
ആദ്യ സിഎന്‍ജി ട്രാക്ടര്‍ രാജ്യത്തിന് സമര്‍പ്പിച്ച് നിതിന്‍ ഗഡ്കരി; ഇന്ധനചെലവ് കുറയുമെന്ന് വാഗ്ദാനം
ആദ്യ സിഎന്‍ജി ട്രാക്ടര്‍ രാജ്യത്തിന് സമര്‍പ്പിച്ച് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി. വെള്ളിയാഴ്ചയാണ് രാജ്യത്തെ ആദ്യത്തെ ഡീസല്‍ ട്രാക്ടര്‍ സിഎന്‍ജിയിലേക്ക് പരിവര്‍ത്തനം ചെയ്തത് അവതരിപ്പിക്കുന്നത്.
ചെലവ് കുറയ്ക്കുന്നതിലൂടെയും ഗ്രാമീണ ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും കര്‍ഷകര്‍ക്ക് വര്‍ദ്ധിച്ച വരുമാനം കൈവരിക്കുന്നതിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അവതരണ വേളയില്‍ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
ഈ ട്രാക്ടര്‍ കര്‍ഷകര്‍ക്ക് നല്കുന്ന ഏറ്റവും പ്രധാനപ്പെട്ട നേട്ടം പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം രൂപ ഇന്ധനച്ചെലവില്‍ ലാഭിക്കുക എന്നതാണ്, ഇത് അവരെ സഹായിക്കും അവരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുമെന്നും ഗഡ്കരി പ്രസ്താവനയില്‍ പറഞ്ഞു.
MOST READ: ടാറ്റ-എംജി കൂട്ടുകെട്ടില്‍ കോഴിക്കോടും ഇനി സൂപ്പര്‍ ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്
കാര്‍ബണിന്റെയും മറ്റ് മലിനീകരണങ്ങളുടെയും ഏറ്റവും കുറഞ്ഞ ഉള്ളടക്കം ഉള്ളതിനാല്‍ സിഎന്‍ജി ശുദ്ധമായ ഇന്ധനമാണെന്നും ഇതിന് പൂജ്യം ലീഡ് ഉള്ളതിനാല്‍ ഇത് ലാഭകരമാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സിഎന്‍ജി ട്രാക്ടര്‍ പ്രതിവര്‍ഷം 1.5 ലക്ഷം രൂപ വരെ ഇന്ധനച്ചെലവില്‍ ലാഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡീസല്‍ ട്രാക്ടറിനായുള്ള പരിവര്‍ത്തന കിറ്റ് റോമാറ്റ് ടെക്നോ സൊല്യൂഷനും ടോമാസെറ്റോ അച്ചില്ലെ ഇന്ത്യയും സംയുക്തമായി വികസിപ്പിച്ചെടുത്തു.
MOST READ: പ്രാചീന പ്രൗഢിയിൽ റെസ്റ്റോമോഡഡ് അംബാസഡർ MK II
ട്രാക്ടറുകളില്‍ സിഎന്‍ജി കിറ്റുകള്‍ വീണ്ടും മാറ്റുന്നതിനുള്ള കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ സ്ഥാപിക്കുമെന്നും എല്ലാ ജില്ലയിലും ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് പദ്ധതിയെന്നും ഗഡ്കരി പറഞ്ഞു.
സിഎന്‍ജിയിലേക്ക് പരിവര്‍ത്തനം ചെയ്ത സിഎന്‍ജി ട്രാക്ടര്‍ കേന്ദ്രമന്ത്രി ഗഡ്കരിയുടേതാണ്, അദ്ദേഹത്തിന് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് പെട്രോളിയം പ്രകൃതി വാതക, ഉരുക്ക് മന്ത്രി ധര്‍മേന്ദ്ര പ്രധാന് നല്കി.
MOST READ: ഐതിഹാസിക ഡിഫെൻഡർ മോഡലിന് വർക്ക്സ് V8 ട്രോഫി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ലാൻഡ് റോവർ
കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, വി.കെ സിംഗ് എന്നിവരും ലോഞ്ചില്‍ പങ്കെടുത്തു. സിഎന്‍ജി ട്രാക്ടര്‍ ആറുമാസമായി പരീക്ഷണ ഘട്ടത്തിലായിരുന്നു. പരമ്പരാഗത ഡീസല്‍ ട്രാക്ടറുമായി താരതമ്യപ്പെടുത്തുമ്പോള്‍, റിട്രോഫിറ്റ് ചെയ്ത ഈ സിഎന്‍ജി ട്രാക്ടര്‍ 75 ശതമാനം മലിനീകരണത്തിന് കാരണമാകുമെന്ന് അവകാശപ്പെടുന്നു.
എന്നിരുന്നാലും, സിഎന്‍ജി പരിവര്‍ത്തന കിറ്റിനുള്ള ചെലവ് പ്രഖ്യാപിച്ചിട്ടില്ല. നിലവിലുള്ള ഡീസല്‍ ട്രാക്ടറുകള്‍ സിഎന്‍ജി കിറ്റുകള്‍ ഉപയോഗിച്ച് വീണ്ടും മാറ്റുന്നത് പ്രവര്‍ത്തനച്ചെലവ് കുറച്ചുകൊണ്ട് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡീസലിനായി പ്രതിവര്‍ഷം ശരാശരി 3 ലക്ഷം മുതല്‍ 3.5 ലക്ഷം വരെ കര്‍ഷകര്‍ ചെലവഴിക്കുന്നുണ്ടെന്നും ഈ ഇതര ഇന്ധന സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലൂടെ ഇന്ധനച്ചെലവില്‍ 1.5 ലക്ഷം രപ വരെ ലാഭിക്കാമെന്നും കേന്ദ്രമന്ത്രി അവകാശപ്പെടുന്നു.
പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിനൊപ്പം, പരമ്പരാഗത ഡീസല്‍ ട്രാക്ടറുകള്‍ പുറത്തുവിടുന്ന ദോഷകരമായ വാതകങ്ങള്‍ പുറന്തള്ളാനും സിഎന്‍ജി സാങ്കേതികവിദ്യ സഹായിക്കും.
ഡീസലിനെ അപേക്ഷിച്ച് സിഎന്‍ജിയുടെ കിലോയ്ക്ക് 42.70 രൂപയാണ് വില. എന്നാല്‍ ഡല്‍ഹിയില്‍ ഡീസലിന് ലിറ്ററിന് 78.38 രൂപയാണ് നല്‍കേണ്ടത്. സിഎന്‍ജിയിലേക്കുള്ള ട്രാക്ടര്‍ പരിവര്‍ത്തനത്തിന്റെ പ്രകടനവും മറ്റ് സവിശേഷതകളും സംബന്ധിച്ച വിശദാംശങ്ങള്‍ നിലവില്‍ വെളിപ്പെടുത്തിയിട്ടില്ല.