Just In
- 12 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- 13 hrs ago അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- 14 hrs ago അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
- 14 hrs ago വ്ലോഗിംഗും തുണിക്കടയും ഹിറ്റ്, 48 ലക്ഷത്തിന്റെ പുത്തൻ ഇലക്ട്രിക് കാർ സ്വന്തമാക്കിയ ഈ നടിയെ അറിയുമോ?
Don't Miss
- Movies 'യെവള് ആരെടെ?', ഇതൊക്കെ നല്ല ഊളത്തരമാണ്; വൃത്തിയില്‍ ജിന്റോയും ജാസ്മിനെ പോലെ തോല്‍വി
- News 17 സംസ്ഥാനങ്ങൾ, 4 കേന്ദ്രഭരണ പ്രദേശങ്ങൾ, 102 സീറ്റുകൾ; ഒന്നാംഘട്ട പോളിങ് തുടങ്ങി, പ്രതീക്ഷയോടെ മുന്നണികൾ
- Sports IPL 2024: പഞ്ചാബ് എന്തിനത് ചെയ്തു? പാളിയത് ആ തന്ത്രം; കളി തോല്‍പ്പിച്ച കറെന്റെ മണ്ടത്തരം ഇതാ
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
പുതിയ നഗരങ്ങളിലേക്ക് പ്രവേശിച്ച് റാപ്പിഡോ ഓട്ടോ; സേവനം ഇപ്പോള്‍ 25 സ്ഥലങ്ങളില്‍
ഇന്ത്യയിലെ ഏറ്റവും വലിയ ബൈക്ക് ടാക്സി പ്ലാറ്റ്ഫോമായ റാപ്പിഡോ പുതിയ നഗരങ്ങളില്‍ ത്രീ-വീലര്‍ ഓട്ടോ സര്‍വീസുകള്‍ വിപുലീകരിക്കുന്നതായി അതുത്തിടെ പ്രഖ്യാപിച്ചിരുന്നു.
റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോം അതിന്റെ പുതിയ സേവനം 11 പുതിയ നഗരങ്ങളിലേക്ക് ഇപ്പോള്‍ വിപുലീകരിച്ചു. നിലവിലെ സാഹചര്യത്തില്‍ സുരക്ഷിതരായി ദൈനംദിന യാത്രയ്ക്കായി ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന യാത്രക്കാരെ ഈ സേവനം സഹായിക്കും.
ഡല്‍ഹി-NCR, രാജസ്ഥാന്, ഗുജറാത്ത്, യുപി, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിളാണ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. പുതിയ നഗരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ ഓട്ടോ ഹെയ്ലിംഗ് സേവനം രാജ്യത്തെ മൊത്തം 25 പുതിയ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു.
MOST READ: ആൾട്രോസ് മുതൽ i20 വരെ; ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകൾ
2020 ഒക്ടോബറില്‍ പത്ത് സംസ്ഥാനങ്ങളിലായി 14 പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ റാപ്പിഡോ ഓട്ടോ സര്‍വീസ് ആരംഭിച്ചു. അടുത്ത ആറു മാസത്തിനുള്ളില്‍ അര ദശലക്ഷത്തിലധികം ഓണ്‍ബോര്‍ഡ് ചെയ്യാനാണ് പദ്ധതി.
താല്‍പ്പര്യമുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് റാപ്പിഡോ ക്യാപ്റ്റന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെയോ റാപ്പിഡോ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിക്കുന്നതിലൂടെയോ സ്വയം കയറാന്‍ കഴിയും.
MOST READ: തെറ്റായ ഫാസ്ടാഗ് ഇടപാടുകള്‍ക്ക് റീഫണ്ടുകള്‍ ഇനി വേഗത്തില്‍; മാറ്റങ്ങള്‍ ഇങ്ങനെ
ഓരോ റാപ്പിഡോ ഓട്ടോയ്ക്കും ചുറ്റുമുള്ള ഉപഭോക്താക്കളില്‍ നിന്നുള്ള നിരന്തരമായ ഡിമാന്ഡിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്ന റാപ്പിഡോയുടെ ജിപിഎസ് സാങ്കേതികവിദ്യ നല്‍കും. റാപ്പിഡോ ഓട്ടോയിലൂടെ, ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരുമായി തത്സമയം അവരുടെ ട്രാക്ക് പങ്കിടാനും കഴിയും.
ഉപഭോക്താവിനെയും ക്യാപ്റ്റനെയും പരിരക്ഷിക്കുന്നതിന് സുരക്ഷ നിലനിര്‍ത്തുന്നതിനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനും കമ്പനി നിരവധി സംരംഭങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
MOST READ: പുതിയ കളര്‍ ഓപ്ഷനില്‍ ഥാറിന്റെ പരീക്ഷണയോട്ടം; അരങ്ങേറ്റം ഉടന്‍
ഓട്ടോറിക്ഷ സേവനത്തിനായി സേവനമനുഷ്ഠിക്കുന്ന ക്യാപ്റ്റന്മാര് സീറ്റുകളും ഉപഭോക്താക്കളിലേക്ക് പ്രവേശിക്കാവുന്ന എല്ലാ സ്ഥലങ്ങളും വൃത്തിയാക്കാനും, ക്യാപ്റ്റന്മാരും യാത്രക്കാരും മുഴുവന്‍ സവാരിയിലും മാസ്ക്കുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കാനും ബാധ്യസ്ഥരാണെന്നും കമ്പനി അറിയിച്ചു.
റാപ്പിഡോ ഓട്ടോയുടെ വിപുലീകരണത്തെക്കുറിച്ച് റാപ്പിഡോയുടെ സഹസ്ഥാപകനായ അരവിന്ദ് ശങ്ക പറയുന്നതിങ്ങനെ, ''തിരക്കേറിയ പൊതുഗതാഗതവും ചെലവേറിയ ക്യാബുകളും താരതമ്യപ്പെടുത്തുമ്പോള്‍ ഓപ്പണ്‍, സേഫ് കമ്മ്യൂട്ട് ഓപ്ഷന് അതിവേഗം ആവശ്യപ്പെടുന്നതിനും സ്വീകരിക്കുന്നതിനും ഞങ്ങള്‍ സാക്ഷ്യം വഹിക്കുകയാണ്.
ബൈക്ക് ടാക്സികള്‍ക്ക് ശേഷമുള്ള, ഒരു പ്രധാന യാത്രാമാര്‍ഗ്ഗമാണിത്. ഞങ്ങളുടെ ബൈക്ക് ടാക്സി സേവനത്തിന് പുറമെ യാത്രക്കാര്‍ക്ക് അവരുടെ ദൈനംദിന യാത്രയ്ക്ക് സുരക്ഷിതവും താങ്ങാനാവുന്നതുമായ മറ്റൊരു ഓപ്ഷന് വാഗ്ദാനം ചെയ്യാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു, ഇത് കണക്റ്റിവിറ്റിയുടെ വിടവ് നികത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ റാപ്പിഡോ ഓട്ടോ പുറത്തിറക്കിയപ്പോള്‍ നോയിഡ (ഗൗതം ബുദ്ധ നഗര്‍) പാര്‍ലമെന്റ് അംഗം മഹേഷ് ശര്‍മ പറഞ്ഞു, ''ഓട്ടോകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന ഗതാഗത മാര്‍ഗ്ഗമായി വിശ്വസിക്കപ്പെടുന്നു.
പകര്‍ച്ചവ്യാധി അവസ്ഥയ്ക്ക് ശേഷം, കൂടുതല്‍ തുറന്നതും താങ്ങാവുന്ന വിലയില്‍ റാപ്പിഡോ സമാരംഭിച്ചതോടെ, നഗരത്തിലെ യാത്രകളും പ്രവര്‍ത്തനങ്ങളും എല്ലാവര്ക്കും ലഭ്യമാക്കുന്നതിന് ഞങ്ങള്‍ക്ക് മാനദണ്ഡമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മഹേഷ് ശര്‍മ പറഞ്ഞു.