Just In
- 1 hr ago അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- 1 hr ago അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
- 2 hrs ago വ്ലോഗിംഗും തുണിക്കടയും ഹിറ്റ്, 48 ലക്ഷത്തിന്റെ പുത്തൻ ഇലക്ട്രിക് കാർ സ്വന്തമാക്കിയ ഈ നടിയെ അറിയുമോ?
- 3 hrs ago ലോകത്തിലെ ഏറ്റവും 'ആകര്‍ഷണീയമായ' കാറിന്റെ വില വെറും 7 ലക്ഷം! AI നല്കിയ ഞെട്ടിക്കുന്ന ഉത്തരം
Don't Miss
- News പിണറായിയെ ഇഡി അറസ്റ്റ് ചെയ്താല്‍ ആദ്യം പ്രതിഷേധം നടത്തുക രാഹുല്‍ ഗാന്ധി: കെ സുരേന്ദ്രന്
- Movies ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
- Lifestyle പടവലങ്ങയുണ്ടോ നിലക്കടലയോ : രണ്ടും ചേര്‍ത്ത് കിടിലന്‍ ടേസ്റ്റില്‍ തോരന്‍
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Sports IPL 2024: ഹാര്‍ദിക്കിനെ ഇനിയും കൂവണം, അത് അവനെ പ്രചോദിപ്പിക്കും; ആരാധകരെ ട്രോളി ശ്രേയസ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ഡീലര്‍മാര്‍ ദുരുപയോഗം ചെയ്തെന്ന് സുപ്രീംകോടതി
2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നു. മാര്‍ച്ച് 31 വരെ മാത്രമായിരുന്നു ബിഎസ് IV നിലവാരത്തിലുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിന് കൂടുതല്‍ സമയവും സുപ്രീംകോടതി ഡീലര്‍മാര്‍ക്ക് നല്‍കിയിരുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ബിഎസ് IV എഞ്ചിനിലുള്ള വാഹനങ്ങള്‍ വില്‍ക്കരുതെന്നും, മറ്റ് സംസ്ഥാനങ്ങളില്‍ ഡെലിവറി എടുത്ത് പത്ത് ദിവസത്തിനുള്ള രജിസ്ട്രേഷന് പൂര്‍ത്തിയാക്കണമെന്നുമാണ് നിര്‍ദേശവും നല്‍കിയിരുന്നു.
പത്ത് ദിവസം മാത്രമേ അനുവദിക്കുകയുള്ളൂവെന്നും പ്രകൃതിയെ കൂടുതല്‍ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നുമാണ് കോടതി അറിയിച്ചത്. എന്നാല്‍ വില്ക്കാന് ഇളവു നല്കിയ ഉത്തരവ് ഡീലര്‍മാര്‍ ദുരുപയോഗം ചെയ്തെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.
MOST READ: ഹെക്ടര്‍ പ്ലസിന്റെ ഉത്പാദനം ആരംഭിച്ച് എംജി
പറഞ്ഞതിലും കൂടുതല്‍ വാഹനങ്ങള്‍ ഡീലര്‍മാര്‍ വിറ്റഴിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 1.05 ലക്ഷം ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാനായിരുന്നു അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ 2.55 ലക്ഷം വണ്ടികള്‍ വിറ്റതായി സുപ്രീംകോടതി പറഞ്ഞു.
കാലാവധി കഴിഞ്ഞശേഷവും വില്‍ക്കുകയും രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇത്തരം വാഹനങ്ങളുടെ വിവരം വെള്ളിയാഴ്ചയ്ക്കകം നല്കാന് ഫെഡറേഷന് ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷനോട് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തു.
MOST READ: തരംഗമായി പുത്തൻ ക്രെറ്റ, ഹ്യുണ്ടായിക്ക് ലഭിച്ചത് 30,000 ബുക്കിംഗുകൾ
മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാനും രജിസ്റ്റര്‍ ചെയ്യാനും ഏപ്രില്‍ ഒന്നു വരെയായിരുന്നു സമയപരിധി. എന്നാല്‍, ലോക്ക്ഡൗണിന് ശേഷം പത്തു ദിവസം കൂടി ഇവ വില്ക്കാന് സുപ്രീംകോടതി അനുമതി നല്കി.
ഈ ഉത്തരവ് ദുരുപയോഗം ചെയ്തതായിട്ടാണ് കോടതിയുടെ കണ്ടെത്തല്‍. അതേസമയം റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഇതുവരെ 10 ലക്ഷത്തില്‍ അധികം ബിഎസ് VI വാഹനങ്ങള്‍ വിറ്റഴിച്ചെന്നാണ് കണക്ക്.
MOST READ: വെസ്പ 946 ക്രിസ്റ്റ്യന്‍ ഡിയോര്‍ സ്പെഷ്യല്‍ എഡിഷനെ അവതരിപ്പിച്ചു
ബിഎസ് VI വാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചവരുടെ പട്ടികയില്‍ പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തന്നെയാണ് ഒന്നാമതുള്ളത്. ബിഎസ് VI നിലവാരത്തിലുള്ള 7.5 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്.
2019 ഏപ്രില്‍ മാസം മുതല്‍ തന്നെ ബിഎസ് VI വഹാനങ്ങളുടെ വില്‍പ്പന മാരുതി ആരംഭിച്ചിരുന്നു. കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്. 1.23 ലക്ഷം ബിഎസ് VI മോഡലുകളാണ് ഹ്യുണ്ടായി ഇതുവരെ വിറ്റഴിച്ചത്.